ആലപ്പുഴ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് എം.പിമാരെ കേരളം പാർലമെൻ്റിലേക്ക് അയച്ചപ്പോഴും എൽ.ഡി.എഫിന് ഒപ്പം നിന്ന മണ്ഡലമാണ് ആലപ്പുഴ.
എന്നാൽ ഇത്തവണ ഈ സാഹചര്യം മറികടന്ന് മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ഇതിനായി ഇറക്കിയതോ സാക്ഷാൽ കെസി വേണുഗോപാലിനെ.
മൂന്ന് പതിറ്റാണ്ടോളമായി ആലപ്പുഴക്കാർക്ക് സുപരിചിതനാണ് കെസി വേണുഗോപാല്‍. അദ്ദേഹം രണ്ട് വട്ടം എംപിയും മൂന്ന് വട്ടം എംഎല്‍എയുമായിട്ടുണ്ട്. ദേശീയ നേതാവ് എന്ന പകിട്ട് തന്നെയാണ് കെസിയുടെ മുൻതൂക്കം.
2014ല്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിയായി പാർലമെന്റില്‍ എത്തിയ ആളാണ് കെസി വേണുഗോപാല്‍. എന്നാല്‍ കഴിഞ്ഞ തവണ കേന്ദ്ര നേതൃത്വത്തിന്റെ തിരക്കുകളില്‍ മുഴുകിയതിനാല്‍ മത്സരിക്കാൻ കഴിയാതെ വരികയായിരുന്നു.
മികച്ച സംഘാടകനെന്ന ഖ്യാതിയുള്ള കെ.സി.ക്ക് ആലപ്പുഴയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. മണ്ഡലത്തിലെ സിറ്റിങ് എംപിയായ എഎം ആരിഫിനെ സംബന്ധിച്ച് ഇത് രണ്ടാമൂഴമാണ്. തന്നെ വിശ്വസിച്ച് പാർട്ടി ഏല്‍പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ആരിഫ് കഠിന ശ്രമത്തിലാണ്.
മറുവശത്ത്, ശോഭാ സുരേന്ദ്രൻ എന്ന തീപ്പൊരി നേതാവിനെ രംഗത്തിറക്കി ആലപ്പുഴയിലെ സാമുദായിക സമവാക്യം ഇളക്കി മറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയ്ക്ക് ഇതുവരെ മണ്ഡലത്തില്‍ കാര്യമായ വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്