തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടുമെന്ന് സി.പി.ഐ എക്‌സിക്യൂട്ടീവിൻ്റെ കണക്കുകൂട്ടൽ.
തൃശൂരിലും മാവേലിക്കരയിലും വിജയം സുനിശ്ചിതമാണെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനും സാധ്യതയുണ്ട്. മാവേലിക്കരയിൽ സി എ അരുൺകുമാറും തൃശ്ശൂരിൽ വി എസ് സുനിൽകുമാറുമാണ് സിപിഐക്കായി കളത്തിലിറങ്ങിയത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടാകുമെന്നും സിപിഐ എക്സിക്യൂട്ടീവും വിലയിരുത്തുന്നു. എൽഡിഎഫിന് 12 സീറ്റ് ലഭിക്കുമെന്ന് സിപിഐയും കണക്കുകൂട്ടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 12 സീറ്റുകൾ നേടുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. പ്രചരണത്തിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാനായെന്നാണ് യോഗത്തിൻ്റെ വിലയിരുത്തൽ.
വടകരയിൽ വോട്ട് കച്ചവടം നടന്നതിൽ സിപിഎമ്മിന് ആശങ്കയുണ്ട്. കോൺഗ്രസിൻ്റെ വോട്ടുകൾ ബി.ജെ.പി വിലക്കെടുത്തതായി യോഗത്തിൽ ആശങ്ക ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്