ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ കനൗജ് ലോക്സഭാ സീറ്റില്‍ മത്സരിക്കും. അഖിലേഷ് യാദവ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ മെയ് 13 നാണ് കനൗജ് സീറ്റില്‍ വോട്ടെടുപ്പ്.
അഖിലേഷ് യാദവിന്റെ അനന്തരവനും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മരുമകനുമായ തേജ് പ്രതാപ് യാദവിനെ കനൗജില്‍ സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അഖിലേഷിനെ തന്നെ ഇവിടെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.
അഖിലേഷ് യാദവ് കൂടി മല്‍സര രംഗത്തേക്ക് എത്തിയതോടെ മുലായം സിംഗ് യാദവ് കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മെയിന്‍പുരിയില്‍ നിന്ന് അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, ഫിറോസാബാദില്‍ നിന്ന് അക്ഷയ് യാദവ്, ബദൗണില്‍ നിന്ന് ആദിത്യ യാദവ്, അസംഗഢില്‍ നിന്ന് ധര്‍മേന്ദ്ര യാദവ് എന്നിവരാണ് മല്‍സരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്