തൃശൂര്‍: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദിരാ ഗാന്ധിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ മാതാവാണെന്നും ഭരണാധികാരി എന്ന നിലയില്‍ ലീഡര്‍ കെ. കരുണാകരനോട് ആരാധനയുണ്ടെന്നും അദേഹം പറഞ്ഞു.
തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഇന്ദിരാ ഗാന്ധിയെ ഇന്ത്യയുടെ മാതാവ് എന്ന നിലയില്‍ കാണുന്ന പോലെ, ലീഡര്‍ കെ. കരുണാകരനെ ധീരനായ ഭരണകര്‍ത്താവ് എന്ന നിലയ്ക്കും ആരാധനയുണ്ട്. അദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോടും ഒരിഷ്ടമുണ്ടാകുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കരുണാകരന് ഒപ്പം ഇ.കെ നായനാരും തന്റെ രാഷ്ട്രീയ ഗുരുക്കന്മാരില്‍ പ്രഥമ ഗണനീയരാണെന്നും അദേഹം പറഞ്ഞു.
സഹമന്ത്രിയായ ശേഷം തൃശൂരില്‍ തിരിച്ചെത്തിയ സുരേഷ് ഗോപി മുരളീമന്ദിരത്തിലും ലൂര്‍ദ് പള്ളിയിലുമെത്തി. മുരളീമന്ദിരത്തില്‍ കെ. കരുണാകരന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. ലൂര്‍ദ് പള്ളിയിലെത്തി മാതാവിനെ സ്വര്‍ണക്കൊന്ത അണിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്