'പാർട്ടിയിൽ അവഗണന നേരിട്ടു, പ്രകാശ് കാരാട്ടിൻറ ഭാര്യ മാത്രമാക്കി ഒതുക്കി'; തുറന്നുപറച്ചിലുമായി ബൃന്ദ കാരാട്ട്

JANUARY 13, 2024, 9:37 AM

ഡൽഹി:  പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ തന്നെ പാർട്ടിയിൽ മാറ്റിനിർത്തുകയും അവഗണിക്കുകയും ചെയ്തതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. 

1975 മുതൽ 1985 വരെയുള്ള തന്റെ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ പുസ്തകത്തിലാണ് ബൃന്ദയുടെ പരാമർശങ്ങൾ. 'ആൻ എജുക്കേഷൻ ഫോര്‍ റിത' എന്നാണ് പുസ്തകത്തിന്റെ പേര്.

സ്ത്രീകൾ നിരന്തരം അവഗണിക്കപ്പെടുന്നുവെന്ന് പാർട്ടിയിൽ പലരും മുറവിളി കൂട്ടുന്ന സമയത്താണ് തന്റെ മുൻകാല അനുഭവങ്ങൾ പുസ്തകത്തിൽ ബൃന്ദ എഴുതിയത്.സിപിഎം പോളിറ്റ്ബ്യൂറോയിലെത്തിയ ആദ്യ വനിതയാണ് ബൃന്ദ കാരാട്ട്. ബീയിങ് എ വുമൺ ഇൻ ദ പാർട്ടി എന്ന അദ്ധ്യായത്തിലാണ് തുറന്നു പറച്ചിൽ.

vachakam
vachakam
vachakam

1982 നും 1985 നും ഇടയിൽ പ്രകാശായിരുന്നു പാർട്ടി ഡൽഹി ഘടകം സെക്രട്ടറി. അക്കാലത്തു ഞാൻ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല.

മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു… പക്ഷേ, പിന്നീട് അതായിരുന്നില്ല അനുഭവം.ഡൽഹിക്കുപുറത്തു ദേശീയതലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും ഞാൻ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു.

എന്നാൽ, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻസമയ പാർട്ടിപ്രവർത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയഭിന്നതകളുടെ സമയത്ത് അങ്ങനെ പലതവണ ഉണ്ടായി രൂക്ഷമായി. 

vachakam
vachakam
vachakam

മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നാണ് ബൃന്ദ ഉന്നയിക്കുന്ന മറ്റൊരു കാര്യം. സഖാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഞാൻ നിർബന്ധിതനായി. "എനിക്ക് അധിക സൂക്ഷ്മപരിശോധനയുടെ ഭാരം നേരിടേണ്ടി വന്നു," ബ്രെൻഡ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam