ന്യൂഡെല്‍ഹി: അക്രമത്തില്‍ തകര്‍ന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് ബിജെപിയെ നിശിതമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനം ഭരിക്കാനുള്ള ബിജെപിയുടെ കഴിവില്ലായ്മയെ അംഗീകരിച്ച നടപടിയാണിതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
'മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് സംസ്ഥാനം ഭരിക്കാനുള്ള ബിജെപിയുടെ കഴിവില്ലായ്മയാണ്. മണിപ്പൂര്‍ കലാപത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം ഇനി പ്രധാനമന്ത്രി മോദിക്ക് നിഷേധിക്കാനാവില്ല. ഒടുവില്‍ സംസ്ഥാനം സന്ദര്‍ശിച്ച് മണിപ്പൂരിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള തന്റെ പദ്ധതി വിശദീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചോ?' രാഹുല്‍ എക്‌സില്‍ എഴുതി.
സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംസ്ഥാന അസംബ്ലി താല്‍ക്കാലികമായി മരവിപ്പിച്ചു. മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന്റെ തലപ്പത്തിരുന്ന സിംഗ്, ഇതുവരെ 250-ലധികം പേരുടെ ജീവനെടുത്ത 21 മാസത്തെ വംശീയ കലാപത്തിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?