ഉന്നത നേതാക്കളടക്കം 48 രാഷ്ട്രീയക്കാര്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയെന്ന് കര്‍ണാടക മന്ത്രി കെഎന്‍ രാജണ്ണ

MARCH 20, 2025, 10:05 AM

ബെംഗളൂരു: കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ ഏകദേശം 48 രാഷ്ട്രീയ നേതാക്കളെ തേന്‍ കെണിയില്‍ കുടുക്കിയെന്ന് കര്‍ണാടക സഹകരണ മന്ത്രി കെഎന്‍ രാജണ്ണ നിയമസഭയില്‍ പ്രസ്താവിച്ചു. വിഷയം ഒരു പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''എന്റെ അറിവില്‍, ഒന്നോ രണ്ടോ പേരല്ല, ഏകദേശം 48 പേര്‍ ഈ സിഡികളുടെയും പെന്‍ഡ്രൈവുകളുടെയും ഇരകളായി. എന്റെ പക്ഷത്തുള്ളവരെ മാത്രമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്,'' പ്രതിപക്ഷത്തേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു.

'ബഹുമാനപ്പെട്ട സ്പീക്കര്‍, കര്‍ണാടകയെ സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി എന്ന് വിളിച്ചിട്ടുണ്ട്, പലരും. ഇത് ഗുരുതരമായ ഒരു ആരോപണമാണ്. തുമകൂരുവില്‍ നിന്നുള്ള രണ്ട് ശക്തരായ മന്ത്രിമാര്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍, തുമകൂരുവില്‍ നിന്നുള്ള മന്ത്രിമാരില്‍ ഒരാളാണ് ഞാന്‍, മറ്റൊരാള്‍ ഡോ. പരമേശ്വര. നിരവധി കഥകള്‍ പുറത്തുവരുന്നു. ഞാന്‍ ഇവിടെ അതിന് മറുപടി നല്‍കിയാല്‍ അത് ഉചിതമാകില്ല,' രാജണ്ണ നിയമസഭയില്‍ പറഞ്ഞു.

vachakam
vachakam
vachakam

ആഭ്യന്തര മന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്നും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ആറ് മാസമായി രാഷ്ട്രീയക്കാരെ ഹണി ട്രാപ്പില്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് രാജണ്ണയുടെ മകനും എംഎല്‍സിയുമായ രാജേന്ദ്രയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam