ലഖ്നോ: വനിത കോൺസ്റ്റബിളിനൊപ്പം ഹോട്ടൽ മുറിയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി യു.പി പൊലീസ് രംഗത്ത്. ഡെപ്യൂട്ടി സൂപ്രണ്ട് കൃപ ശങ്കർ കനൗജിയെ കോൺസ്റ്റബിളായി തരംതാഴ്ത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് നടപടി ഉണ്ടായത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉന്നാവോയിലെ ബിഗാപൂരിലെ സർക്കിൾ ഓഫീസറുടെ ചുമതലയാണ് ഇയാൾ മുമ്പ് വഹിച്ചിരുന്നത്. നിലവിൽ ഗൊരഖ്പൂരിലെ ആംഡ് ഫോഴ്സിലാണ് അദ്ദേഹത്തിന് പുനർനിയമനം നൽകിയിരിക്കുന്നത്.
2021 ജൂലൈയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലീവിലായിരുന്നു കൃപശങ്കർ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു. പേഴ്സണൽ, ഔദ്യോഗിക ഫോണുകൾ സ്വിച്ച് ഓഫാക്കിയാണ് ഇയാൾ വനിത കോൺസ്റ്റബിളിനൊപ്പം പോയത്.
തിരിച്ചു എത്തേണ്ട സമയമായിട്ടും വീട്ടിൽ എത്താതിരുന്നതോടെ കൃപശങ്കറിന്റെ ഭാര്യ എസ്.പി ഓഫീസിൽ പരാതി നൽകി. ഇത് പരിശോധിച്ച പൊലീസ് കൃപശങ്കറിന്റെ ഫോൺ അവസാനം സ്വിച്ച് ഓഫായത് ഒരു ഹോട്ടലിലാണെന്ന് കണ്ടെത്തി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഇയാളെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരിക്കുന്നത്. എ.ഡി.ജിയാണ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയുള്ള ഉത്തരവിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്