ന്യൂഡൽഹി: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ കൊണ്ടുവരാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മനുഷ്യക്കടത്ത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി പ്രതികരിച്ചത്.
നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ല. ഇത് അമേരിക്കയ്ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ബാധകമാണെന്ന് മോദി പറഞ്ഞു.
യു.എസില്‍ അനധികൃതമായി താമസിച്ചിരുന്ന 104 ഇന്ത്യക്കാരെ കൈകാലുകള്‍ ബന്ധിച്ച് സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് നാടുകടത്തിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വരുന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി ആദ്യമായി നടത്തുന്ന പ്രസ്താവനയാണിത്.
'ഇന്ത്യയിലെ യുവതലമുറയും ദുര്‍ബലരും ദരിദ്രരുമായ ജനങ്ങളും കുടിയേറ്റം എന്ന ആകര്‍ഷണത്തില്‍ വഞ്ചിതരാകുന്നു. വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവര്‍. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും നല്‍കി അവരെ ആകര്‍ഷിക്കുന്നു. എന്തിനാണ് തങ്ങളെ കൊണ്ടുവരുന്നതെന്ന് പോലും അറിയാതെ പലരും പോകുന്നു. മനുഷ്യക്കടത്ത് സംവിധാനത്തിലൂടെ അവര്‍ ചതിക്കുഴികളില്‍ വീഴുന്നു - അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്