ബെംഗളൂരു: ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയെ ബന്ധിപ്പിക്കുന്നതിനായി ഒരു അതിവേഗ റെയിൽ ഇടനാഴി പദ്ധതിക്ക് കേന്ദ്രം രൂപം നൽകി.
ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് 2 മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന്, ബെംഗളൂരുവിൽ നിന്ന് 20 മിനിറ്റിനുള്ളിൽ ചെന്നൈയിലെത്താം. ഇതോടെ യാത്രാ സമയം 10 മണിക്കൂർ വരെ കുറയ്ക്കാൻ കഴിയുമെന്ന് കേന്ദ്രം കണക്കാക്കുന്നു.
320 കിലോമീറ്റർ വേഗതയിലാകും അതിവേഗ റെയിൽ ഇടനാഴിയിൽ ട്രെയിൻ സഞ്ചരിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ വിമാന യാത്രയേക്കാൾ വേഗത്തിൽ ഈ മൂന്ന് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യമാകും ഒരുങ്ങുക.
ഹൈദരാബാദ്-ചെന്നൈ അതിവേഗ ഇടനാഴിക്ക് 705 കിലോമീറ്റർ നീളവും ഹൈദരാബാദ്-ബെംഗളൂരു റൂട്ട് 626 കിലോമീറ്ററുമാണ് കണക്കാക്കിയിട്ടുള്ളത്. നിലവിൽ സർക്കാർ കൺസൾട്ടൻസി സ്ഥാപനമായ RITES ലിമിറ്റഡ് ഫൈനൽ ലൊക്കേഷൻ സർവേ നടത്തുന്നതിനായുള്ള ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
നിലവിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 15 മിനിറ്റാണെടുക്കുന്നത്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ വേണ്ട സമയം ഒരു മണിക്കൂർ 20 മിനിറ്റാണ്.
എന്നാൽ ബോർഡിഗും മറ്റു സുരക്ഷാ ചെക്കിങ്ങുകളും ഉൾപ്പെടെ തീർന്നു വരുമ്പോൾ ഇത് 3 മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്ന സ്ഥിതിയാണുള്ളത്. അതിവേഗ റെയിൽ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ വിമാനത്തേക്കാൾ വേഗത്തിൽ യാത്രാ സൗകര്യമൊരുങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്