തൃണമൂലിൽ ഭിന്നതയോ? മമത വിളിച്ച എം.എൽ.എമാരുടെ യോഗം ബഹിഷ്കരിച്ചത് 60 പേർ 

MAY 31, 2026, 10:29 PM

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ പാർട്ടി അധ്യക്ഷ മമത ബാനർജി വിളിച്ചുചേർത്ത പുതിയ എം.എൽ.എമാരുടെ നിർണായക യോഗം മാറ്റിവെച്ചു. കൊൽക്കത്ത കാളിഘട്ടിലെ മമതയുടെ വസതിയിൽ ഉച്ചയ്ക്ക് 3 മണിക്ക് നിശ്ചയിച്ചിരുന്ന യോഗത്തിൽ ആകെയുള്ള 80 എം.എൽ.എമാരിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്.

മൂന്നിലൊന്ന് ജനപ്രതിനിധികൾ പോലും എത്താതിരുന്നത് പാർട്ടി വൻ അഭ്യൂഹങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. എന്നാൽ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ താഴെത്തട്ടിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലായതിനാലാണ് ഭൂരിഭാഗം എം.എൽ.എമാർക്കും എത്താൻ കഴിയാതിരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി വിശദീകരിച്ചു.

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാർട്ടി എം.പി കല്യാൺ ബാനർജിയും ആക്രമിക്കപ്പെട്ടതോടെ സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നതെന്ന് ടി.എം.സി വക്താവും ബേലഘട്ട എം.എൽ.എയുമായ കുനാൽ ഘോഷ് പറഞ്ഞു.

vachakam
vachakam
vachakam

പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്കെതിരെ പോലീസ് നടപടിയുണ്ടാകുകയും നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തു. പ്രാദേശികമായി ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നതിനാൽ യോഗം മാറ്റിവെക്കണമെന്ന് എം.എൽ.എമാർ തന്നെ ആവശ്യപ്പെടുകയായിരുന്നു. പാർട്ടിയിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും എല്ലാ ജനപ്രതിനിധികളും പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗം മാറ്റിവെച്ചെങ്കിലും എത്തിയ 20 എം.എൽ.എമാരുമായി മമത ബാനർജി അനൗദ്യോഗിക ചർച്ചകൾ നടത്തി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പാനന്തര അക്രമങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് തൃണമൂലിന്റെ തീരുമാനം. ജൂൺ 2-ന് കൊൽക്കത്തയിലെ റാണി രാഷ്മോണി റോഡിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ധർണ സംഘടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam