ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് കുട്ടികളടക്കം 107 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്. 27 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജ്കുമാര്‍ അഗര്‍വാള്‍ സ്ഥീരീകരിച്ചു.
രതിഭാന്‍പൂരിലാണ് മതപരമായ ചടങ്ങ് നടന്നത്. ഭോലേ ബാബ എന്ന ആത്മീയ നേതാവിന്റെ സത്സംഗ പരിപാടിയായിരുന്നു ഇത്. പരിപാടി അവസാനിച്ചപ്പോള്‍, പെട്ടെന്നുണ്ടായ തിക്കും തിരക്കുമാണ് അപകടകാരണമായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
15 സ്ത്രീകളെയും കുട്ടികളെയും ഇറ്റാവ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.
സംഭവം അറിഞ്ഞയുടന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥ ഉദ്യോഗസ്ഥരോട് ഉടന്‍ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു.
പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി, പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്