തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12-ന്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാവും ആദ്യം വിഴിഞ്ഞത്തെത്തുക.
അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയ്നർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കും. ഇതിന്റെ മുന്നോടിയായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് ചേരും.
ബാർജുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം.
മുന്ദ്ര തുറമുഖത്തെ ചരക്കുകപ്പലാണ് ട്രയല്‍ റണിനായി എത്തിക്കുന്നത്. ഇതിനായി ചരക്ക് കപ്പല്‍ അവിടെനിന്ന് ഉടൻ പുറപ്പെടും. ആദ്യഘട്ടത്തില്‍ ചരക്കുനീക്കം കടല്‍വഴി ആയിരിക്കും.
റെയില്‍, റോഡ് നിർമാണം പൂർണമാകുന്ന മുറയ്ക്ക് മാത്രമേ പൂർണതോതില്‍ പ്രവർത്തനം നടക്കൂ. ഒന്നാംഘട്ടം കമ്മിഷൻ ചെയ്ത് പ്രവർത്തനം തുടങ്ങുന്നതിനു മുന്നേ അടുത്തഘട്ട വികസനത്തിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്