ഇസ്രായേല്‍-ഇറാന്‍ സൈനിക ആക്രമണം: മറ്റൊരു ലോകമഹായുദ്ധത്തിലേയ്ക്ക് നയിക്കുമോ?

OCTOBER 26, 2024, 9:31 AM

ദുബായ്/ജറുസലേം: ഈ മാസമാദ്യം ഇസ്രായേലിനെതിരെ ടെഹ്റാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച പുലര്‍ച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇത് സായുധ എതിരാളികള്‍ തമ്മിലുള്ള വന്‍ സംഘര്‍ഷത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണ്. സംഘര്‍ഷം മറ്റൊരു ലോക മഹായുദ്ധത്തിലേയ്ക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ എത്തിക്കുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

ഇറാനിയന്‍ മാധ്യമങ്ങള്‍ തലസ്ഥാനത്തും സമീപത്തെ സൈനിക താവളങ്ങളിലും രണ്ട് മണിക്കൂറിനിടെ ഒന്നിലധികം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 1-ന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക്-മിസൈല്‍ ആക്രമണത്തിന് ശേഷം ഇസ്രായേലിന്റെ പ്രതികാര നടപടിക്കായി മിഡില്‍ ഈസ്റ്റ് ആശങ്കയോടെ കാത്തിരിക്കുകയാണ്. ഏകദേശം 200 മിസൈലുകളാണ് ഇസ്രായേലിന് നേരെ ഇറാന്‍ തൊടുത്തുവിട്ടത്. ആറ് മാസത്തിനിടെ ഇസ്രായേലിന് നേരെ ഇറാന്‍ നടത്തുന്ന രണ്ടാമത്തെ നേരിട്ടുള്ള ആക്രമണമണം ആയിരുന്നു ഇത്.

ഇറാന്‍ ഭരണകൂടം ഇസ്രായേല്‍ രാഷ്ട്രത്തിനെതിരെ മാസങ്ങളായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇപ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേന ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ കൃത്യമായ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ മണ്ണില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ ഇസ്രായേലിന് അവകാശവും കടമയുമുണ്ടെന്ന് സൈന്യം വ്യക്തമാക്കി. അതേസമയം ലക്ഷ്യങ്ങളില്‍ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളോ ആണവ സൗകര്യങ്ങളോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരു രാത്രിയിലെ സംഭവം മാത്രം ആകുമെന്ന് പ്രതീക്ഷിക്കുന്നതായും എബിസി പറഞ്ഞു. ഇസ്രയേലിന്റെ പ്രധാന പിന്തുണക്കാരനും ആയുധ വിതരണക്കാരനുമായ യുഎസ് ടെഹ്റാനിലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ടെഹ്റാന്‍ നഗരത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തെ പ്രതിരോധിക്കുന്നതിന്റെ സ്‌ഫോടന ശബ്ദങ്ങളാണ് ടെഹ്റാനില്‍ കേട്ടതെന്ന് സൈനിക വക്താവിനെ ഉദ്ധരിച്ച് ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാന്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറുമുള്ള നിരവധി സൈനിക താവളങ്ങള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടതായി അര്‍ദ്ധ ഔദ്യോഗിക ഇറാനിയന്‍ ഫാര്‍സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 2 മണിയോടെ ശക്തമായ സ്ഫോടനങ്ങള്‍ ആരംഭിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനിരയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ വ്യോമാക്രമണത്തിലൂടെ സിറിയയുടെ മധ്യ, തെക്കന്‍ ഭാഗങ്ങളിലുള്ള ചില സൈനിക സൈറ്റുകളും ഇസ്രായേല്‍ ലക്ഷ്യമിട്ടതായി സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ അധിനിവേശ സിറിയന്‍ ഗോലാന്‍ കുന്നുകളുടെയും ലെബനീസ് പ്രദേശങ്ങളുടെയും ദിശയില്‍ നിന്ന് ഇസ്രായേല്‍ വിക്ഷേപിച്ച മിസൈലുകള്‍ സിറിയന്‍ വ്യോമ പ്രതിരോധ സേന തടഞ്ഞുവെന്നും അവയില്‍ ചിലത് വെടിവച്ചിട്ടുവെന്നും സന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിറിയയില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam