ബെയ്‌റൂട്ട്: കൊല്ലപ്പെട്ട ഹസന്‍ നസറുള്ളയുടെ ബങ്കറില്‍ നിന്ന് കോടിക്കണക്കിനു ഡോളറിന്റെ സ്വര്‍ണവും പണവും കണ്ടെത്തിയതായി ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ്. ലബനനിലെ ആശുപത്രിക്ക് താഴെയുള്ള ഹിസ്ബുള്ള ബങ്കറില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണവും പണവുമാണ് കണ്ടെത്തിയത്.
''ദശലക്ഷക്കണക്കിന് ഡോളര്‍ പണവും സ്വര്‍ണ്ണവും അടങ്ങുന്ന ഒരു ഭൂഗര്‍ഭ നിലവറ സൂക്ഷിച്ചിരുന്ന അതീവ സുരക്ഷിതമായ ഒരു രഹസ്യ സ്ഥലമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഹിസ്ബുള്ള ഈ പണം ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. ലെബനന്‍ പുനര്‍നിര്‍മിക്കാന്‍ ഈ പണം ഉപയോഗിക്കാം.'' ഹിസ്ബുള്ളയുടെ സാമ്പത്തിക ശക്തികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന കൃത്യമായ ആക്രമണം നടത്തിയതായി ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. അതേസമയം, ആക്രമണത്തില്‍ പണമെല്ലാം നശിച്ചോ എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഈ രഹസ്യ ബങ്കര്‍ ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തുള്ള അല്‍ സഹേല്‍ ഹോസ്പിറ്റലിന് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ ഉണ്ടെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്ന പണം ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 4,194,50,25,000 രൂപയാണ്.ഐഡിഎഫ് ഈ സ്ഥലത്തിന്റെ ഭൂപടം ലോകവുമായി പങ്കുവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്