ജറുസലേം: ജറുസലേമിന്റെ പ്രധാന എതിരാളിയെ സഹായിക്കാന്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ഏഴ് ഇസ്രായേലി പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേല്‍. വടക്കന്‍ ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇറാനിയന്‍ ചാരസംഘം കണ്ടെത്തിയതായി ഇസ്രായേലി സുരക്ഷാ ഏജന്‍സികള്‍ തിങ്കളാഴ്ച അറിയിച്ചു.
ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സേവനമായ ഷിന്‍ ബെറ്റും ഇസ്രായേല്‍ പൊലീസും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തില്‍, സംശയിക്കുന്നവരെല്ലാം പ്രധാന സൈനിക, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് രഹസ്യാന്വേഷണം നല്‍കിതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്ന് ഇസ്രായേലി വാര്‍ത്താ ഏജന്‍സി ടിപിഎസ് വ്യക്തമാക്കി.
'എല്‍ഖാന്‍' എന്ന ഓപ്പറേഷണല്‍ കോഡ് പേരുകളില്‍ രണ്ട് ഇറാനിയന്‍ ഏജന്റുമാരെ സഹായിക്കാന്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ച് അസീസ് നിസനോവ്, അലക്‌സാണ്ടര്‍ സെഡിക്കോവ്, വ്യാസെസ്ലാവ് ഗുഷ്ചിന്‍, യെവ്‌ജെനി യോഫെ, യിഗാല്‍ നിസ്സാന്‍ എന്നീ അഞ്ച് പേര്‍ക്കൊപ്പം രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുടെ പേരുകളും ഉല്‍പ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്