യു.എന്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും. യുണൈറ്റഡ് നേഷന്‍സ് ഡിവലപ്‌മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി.) ഓക്‌സ്‌ഫെഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡിവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.) ചേര്‍ന്ന് വ്യാഴാഴ്ച പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യസൂചിക(എം.പി.ഐ.)പ്രകാരമുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
ലോകത്ത് ആകെ 110 കോടി ജനങ്ങളാണ് കൊടുംദാരിദ്ര്യത്തിന്റെ പിടിയിലുള്ളത്. അതില്‍ പകുതിയും (58.4 കോടി) കുട്ടികളാണ്. ഇന്ത്യയില്‍ 23.4 കോടിപ്പേരാണ് ദാരിദ്ര്യത്തില്‍ ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാകിസ്ഥാന്‍ (9.3 കോടി), എത്യോപ്യ (8.6 കോടി), നൈജീരിയ (7.4 കോടി), ഡി.ആര്‍. കോംഗോ (6.6 കോടി) എന്നിവയാണ് മറ്റു നാല്‌രാജ്യങ്ങള്‍.
ആകെ ദരിദ്രരുടെ 48.1 ശതമാനവും ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്. 40 ശതമാനം പേര്‍ യുദ്ധവും അശാന്തിയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ശൗചാലയ സൗകര്യം, പാര്‍പ്പിടം, പാചക ഇന്ധനം തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സൂചിക തയ്യാറാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്