അര്‍ക്കന്‍സാസ്: യുഎസിലെ അര്‍ക്കന്‍സാസില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ 32 കാരനും. മികച്ച ഉപജീവനമാര്‍ഗം തേടി എട്ട് മാസം മുമ്പ് യുഎസിലേക്ക് പോയ ദാസരി ഗോപീകൃഷ്ണ ഈ സൂപ്പര്‍മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിരുന്നു.
ഫോര്‍ഡിസ് നഗരത്തിലെ മാഡ് ബുച്ചര്‍ ഗ്രോസറി സ്‌റ്റോറിലാണ് വെള്ളിയാഴ്ച വെടിവെപ്പുണ്ടായത്. പോലീസുമായുള്ള വെടിവയ്പില്‍ പ്രതിക്കും പരിക്കേറ്റതായി അര്‍ക്കന്‍സാസ് സ്റ്റേറ്റ് പോലീസ് ഡയറക്ടര്‍ മൈക്ക് ഹാഗര്‍ സ്ഥിരീകരിച്ചു. വെടിവെപ്പ് നടത്തിയ 44 കാരനായ ട്രാവിസ് യൂജിന്‍ പോസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോപീകൃഷ്ണ ചെക്ക് ഔട്ട് കൗണ്ടറിലാണ് ജോലി ചെയ്തിരുന്നത്. രാവിലെ 11.30 ഓടെ അജ്ഞാതനായ അക്രമി കടയില്‍ കയറി വെടിയുതിര്‍ക്കുകയും ഗോപീകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
തോക്കുധാരി ഗോപീകൃഷ്ണയെ വെടിവെച്ച് വീഴ്ത്തുന്നത് സിസിടിവി വീഡിയോയില്‍ കാണാം. അക്രമി പിന്നീട് കൗണ്ടറിന് മുകളിലൂടെ ചാടി, ഷെല്‍ഫില്‍ നിന്ന് എന്തോ എടുത്തുയര്‍ത്തുന്നതും വീഡിയോയിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഗോപീകൃഷ്ണയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ദാസരി ഗോപീകൃഷ്ണയ്ക്ക് ഭാര്യയും ഒരു മകനുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്