മുംബൈ: വിനേഷ് ഫോഗട്ട് ഒളിംപിക്‌സ് വെള്ളിമെഡല്‍ അര്‍ഹിക്കുന്നുണ്ടെന്നും അത് നല്‍കണമെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു. സച്ചിന്‍ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് വിനേഷ് ഫൈനലിലേക്ക് ന്യായമായാണ് യോഗ്യത നേടിയതെന്നും അര്‍ഹമായ മെഡല്‍ തട്ടിയെടുക്കപ്പെട്ടെന്നും പറഞ്ഞത്.
ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നത് പോലെ തട്ടിപ്പുകളുടെ പേരിലാണ് ഇത്തരത്തില്‍ ഗുസ്തി താരത്തെ അയോഗ്യയാക്കിയതെങ്കില്‍ അതിന് ന്യായീകരണമുണ്ടായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. എന്നാല്‍ രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലിന് യോഗ്യത നേടിയത്. വിനേഷിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സച്ചിന്‍ പ്രസ്താവിച്ചു.
'വിനേഷ് ഫോഗട്ട് ഫൈനലിലേക്ക് യോഗ്യത നേടി. അവളുടെ അയോഗ്യത ഫൈനലിന് മുമ്പാണെത്തിയത്. അതിനാല്‍ അവള്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു. അര്‍ഹമായ ഒരു വെള്ളി മെഡല്‍ യുക്തിയെയും കായിക ബോധത്തെയും ധിക്കരിക്കുന്നു.' സച്ചിന്‍ എഴുതി.
'സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിക്കായി നാമെല്ലാവരും കാത്തിരിക്കുമ്പോള്‍, വിനേഷിന് അര്‍ഹമായ അംഗീകാരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം,' സച്ചിന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്