15-കാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയുടെ ഭാവി സുരക്ഷിതമാക്കാനും കരിയർ കൂടുതൽ മെച്ചപ്പെടുത്താനുമായി സമഗ്ര പദ്ധതികളുമായി ബി.സി.സി.ഐ (BCCI). സച്ചിൻ തെണ്ടുൽക്കറെപ്പോലുള്ള ഇതിഹാസങ്ങളുടെ പാത പിന്തുടർന്ന് ദീർഘകാലം ഇന്ത്യൻ ക്രിക്കറ്റിനെ സേവിക്കാൻ താരം സജ്ജനാകണമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. മുംബൈയിൽ നടന്ന ബി.സി.സി.ഐയുടെ ഉന്നതതല യോഗത്തിലാണ് താരത്തിന്റെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങൾ ചർച്ച ചെയ്തത്.
താരത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും ബി.സി.സി.ഐ വളരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഒറ്റ പരമ്പരയിലോ ഒരു വർഷത്തിലോ മിന്നിമറയുന്ന പ്രകടനത്തിന് പകരമായി അന്താരാഷ്ട്ര തലത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്ന് സൈകിയ പറഞ്ഞു.
ഐ.പി.എൽ 2026 സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യക്കായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന അപൂർവ്വ നേട്ടം വൈഭവ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, സിംബാബ്‌വെക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 151 റൺസ് നേടി താരം തന്റെ കഴിവ് തെളിയിച്ചു.
നിലവിൽ ദുലീപ് ട്രോഫി സെമിഫൈനലിൽ ഈസ്റ്റ് സോണിനായി 81 പന്തിൽ 92 റൺസെടുത്ത് ടൂർണമെന്റിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് കുറിച്ചിരുന്നു. സെപ്റ്റംബർ 6 മുതൽ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന സൗത്ത് സോണിനെതിരായ ഫൈനൽ പോരാട്ടത്തിൽ വൈഭവ് സൂര്യവംശി, തിലക് വർമ്മ, ഇഷാൻ കിഷൻ എന്നിവർ കളിക്കുന്ന കാര്യം ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനത്തെ അപേക്ഷിച്ച് ആയിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
