കണങ്കാലിനേറ്റ പരിക്ക് ഭേദമാവാത്ത സാഹചര്യത്തില്‍ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് ഇനിയും സമയമെടുത്തേക്കും. താരത്തിന് രഞ്ജി ട്രോഫിലയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്.
2023 ഏകദിന ലോകകപ്പില്‍ വെച്ചാണ് ഷമിക്ക് പരിക്ക് പറ്റിയത്. ഇതോടെ അദ്ദേഹം ശാസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലും 20ട്വന്റി ലോകകപ്പിലും ഷമിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.വിശ്രമത്തിനിടെ താരം ഡൊമസ്റ്റിക് മാച്ചുകളില്‍ കളിക്കണമെന്ന് ആഗ്രഹം പങ്കുവെച്ചിരുന്നു.
അതേസമയം ഷമിയുടെ അഭാവം ബംഗാള്‍ ടീമിനെ ചെറിയ രീതിയില്‍ ആശങ്കപ്പെടുത്തുന്നുണ്ട്, വൃദ്ധിമാൻ സാഹ, സുധീപ് ചാറ്റർജി എന്നിവരെയാണ് ഇത്തവണ ബംഗാള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2007 ബംഗാളിന് വേണ്ടി അരങ്ങേറ്റം കുറിച്ച സാഹ 2022 ന് ശേഷം ഇതാദ്യമായാണ് സ്ക്വാഡില്‍ ഉള്‍പ്പെടുന്നത്. സുധീപ് ചാറ്റർജിയിലും ബംഗാളിന് വലിയ പ്രതീക്ഷയാണ് ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്