മുംബൈ: ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും മുന്‍നിര ബാറ്റര്‍ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചേക്കും. ഹാര്‍ദിക് പാണ്ഡ്യയോ കെഎല്‍ രാഹുലോ ടീമിനെ നയിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഐപിഎല്‍ ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ മൂന്ന് മാസത്തെ വിശ്രമമില്ലാത്ത സാഹചര്യം കണക്കിലെടുത്ത് മുതിര്‍ന്ന താരങ്ങള്‍ രണ്ടുപേരും ബിസിസിഐയോട് ഒരു നീണ്ട ഇടവേള ആവശ്യപ്പെട്ടെന്നാണ് വിവരം.
37 കാരനായ രോഹിത് കളിയില്‍ നിന്ന് ഇടവേള എടുത്തിട്ട് ആറ് മാസത്തിനടുത്തായി. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടന്ന ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര മുതല്‍ അദ്ദേഹം എല്ലാ പരമ്പരകളിലും കളിച്ചു. അഫ്ഗാനിസ്ഥാന്‍ ടി20, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഐപിഎല്‍, അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് എന്നിവയില്‍ ടീമിനെ നയിച്ചു.
2025 ഫെബ്രുവരി പകുതിയോടെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ മൂന്ന് 50 ഓവര്‍ മത്സരങ്ങള്‍ വിരാടിനും രോഹിത്തിനും മതിയായ പരിശീലനമാകുമെന്ന് ബിസിസിഐയും കണക്കുകൂട്ടുന്നു. അടുത്ത കുറച്ച് മാസത്തേക്ക്, ഇരുവരും ടെസ്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കും. സെപ്തംബര്‍ മുതല്‍ ജനുവരി വരെ ഇന്ത്യ 10 ടെസ്റ്റുകളാവും കളിക്കുക.
ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റുകള്‍, ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകള്‍, ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി എന്നിവയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്