മാഡ്രിഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറുടെ ഈ വര്‍ഷത്തെ സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനുള്ള നോമിനേഷന്‍ ലോറസ് അക്കാദമി പിന്‍വലിച്ചു. പത്രക്കുറിപ്പിലൂടെയാണ് അക്കാദമി തീരുമാനം അറിയിച്ചത്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) ഇറ്റാലിയന്‍ താരത്തെ മൂന്ന് മാസത്തേക്ക് വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് അക്കാദമിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഫെബ്രുവരി 15-ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് യാനിക് സിന്നറിനെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്കിയിരുന്നു. കളിക്കാരന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്ന നിരോധിത അനാബോളിക് ഏജന്റ് ക്ലോസ്റ്റെബോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാഡ കളിക്കാരനെ 3 മാസത്തേക്ക് വിലക്കി.
നിരോധിത മരുന്നുകളുടെ പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം ആദ്യം വിലക്കില്‍ നിന്ന് രക്ഷപ്പെട്ട സിന്നര്‍ക്കെതിരെ വാഡ, കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സില്‍ (സിഎഎസ്) കേസ് രജിസ്റ്റര്‍ ചെയ്തു.
''ലോറസ് അക്കാദമിയുടെ ചര്‍ച്ചകളെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ലോറസ് വേള്‍ഡ് സ്പോര്‍ട്സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള യാനിക് സിന്നറിന്റെ നോമിനേഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ഈ കേസ് പിന്തുടര്‍ന്നു, പ്രസക്തമായ ആഗോള ബോഡികളുടെ തീരുമാനങ്ങളും. മൂന്ന് മാസത്തെ നിരോധനം നോമിനേഷനെ അയോഗ്യമാക്കുന്നുവെന്ന് തോന്നുന്നു. യാനിക്കിനെയും സംഘത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്,'' ലോറസ് അക്കാദമി വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
2024 ഡിസംബറില്‍ ലോകമെമ്പാടുമുള്ള 1300-ലധികം പ്രമുഖ കായിക മാധ്യമങ്ങളുടെ ഒരു പാനല്‍ തിരഞ്ഞെടുത്ത 2025 ലെ ലോറസ് വേള്‍ഡ് സ്പോര്‍ട്സ് അവാര്‍ഡിനുള്ള നോമിനികളെ മാര്‍ച്ച് 3 തിങ്കളാഴ്ച മാഡ്രിഡില്‍ പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്