മലയാളത്തിലെ ലേഡി പൃഥ്വിരാജെന്നാണ് നിഖില വിമലിനെ പലരും വിശേഷിപ്പിക്കുന്നത്. അഭിപ്രായങ്ങള്‍ തുറന്ന് പറയാൻ മടിയില്ലാത്ത താരം. ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി! അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചർച്ചയായ നടിയും നിഖിലയാണ്.
അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് നിഖില നല്‍കുന്ന മറുപടികള്‍ പലപ്പോഴും വെെറലാകാറുണ്ട്. എന്നാല്‍ മീഡിയകള്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നതില്‍ താല്‍പര്യമില്ലെന്നാണ് നിഖില പറയുന്നത്. നിഖിലയുടെ അഭിപ്രായം ഇങ്ങനെ
ഒരു ഓണ്‍ലൈൻ മീഡിയയും ഒരുപാട് സിനിമയെക്കുറിച്ച് ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവർക്കാവശ്യം റാപിഡ് ഫയർ റൗണ്ടുകളോ നമ്മള്‍ മണ്ടത്തരം പറയുന്നത് എടുക്കുന്നതോ ആണ്. എനിക്കതിന് നിന്ന് കൊടുക്കാൻ തോന്നാറില്ല. ഒരു മണ്ടൻ ഇമേജ് പുറത്തേക്ക് വരുന്നത് തനിക്കിഷ്ടമല്ല. ക്യൂട്ട്നെസ് ഇട്ട് നില്‍ക്കാൻ എനിക്ക് താല്‍പര്യമില്ലെന്നാണ് താരം പറയുന്നത്.
ഒരു ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കില്‍ അറിയാത്ത പോലെ നില്‍ക്കും. ക്യാമറയില്‍ പറഞ്ഞാല്‍ അത് കണ്ടന്റാണ്. ഒരു ആവശ്യവുമില്ലാതെ തന്നെയത് ബാധിക്കുന്നെന്നും നിഖില വിമല്‍ പറഞ്ഞു. സ്വകാര്യത തനിക്ക് വളരെ പ്രധാനമാണെന്നും നിഖില പറയുന്നു. സിനിമാ ഇവന്റുകള്‍ക്കല്ലാതെ ഞാൻ എവിടെയെങ്കിലും പോകുന്നതോ എന്ത് ചെയ്യുന്നു എന്നതോ സോഷ്യല്‍ മീഡിയയില്‍ ഇടാറില്ല. ഇട്ട് കഴിഞ്ഞാല്‍ എന്റെ ഫാൻ പേജുകള്‍ അവരെ ഫോളോ ചെയ്യും. എനിക്കത് അസ്വസ്ഥതയുണ്ടാക്കും.
എനിക്കവരെ ഇഷ്ടമുള്ളത് കൊണ്ടായിരിക്കാം ഞാനവരെ ഫോളോ ചെയ്യുന്നത്. നിങ്ങള്‍ അവരെ ഫോളോ ചെയ്യുന്നത് കണ്ടന്റിന് വേണ്ടിയാണ്. അത് സ്റ്റോക്കിംഗ് ആണ്. ഞാൻ എന്റെ പത്തിലധികം വരുന്ന ഫാൻ പേജുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കാരണം അവർക്ക് അറിയില്ലായിരിക്കും. എന്റെ പേഴ്സണല്‍ കണ്ടന്റ് അതില്‍ വരുന്നത് കണ്ടാല്‍ ഞാൻ ബ്ലോക്ക് ചെയ്യും. സിനിമയിലഭിനയിക്കുന്ന ആളെന്ന നിലയില്‍ ഫാൻസിനെ തൃപ്തിപ്പെടുത്തണമായിരിക്കും. പക്ഷെ തനിക്കത് ഇഷ്ടമല്ലെന്നും നിഖില വ്യക്തമാക്കി.
ഓണ്‍ലൈൻ മീഡിയയിലെ കുറേ പേർ എന്റെ വീഡിയോ എടുക്കില്ല. അവർക്കെന്നെ അറിയാം. ക്യാമറ പിടിച്ച് വരുന്ന മറ്റുള്ളവർ ആരാണെന്ന് ആർക്കും അറിയില്ല. എങ്ങനെയൊണ് ആംഗിള്‍ വെക്കുന്നതെന്ന് അറിയില്ല. താനെപ്പോഴും വളരെ ജാഗ്രത കാണിക്കാറുണ്ടെന്നും നിഖില വിമല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്