ബോളിവുഡിന്റെ ഒരു കാലത്തെ സെൻസേഷനായിരുന്നു ഇമ്രാൻ ഖാൻ. ഇപ്പോഴിതാ 2016 മുതൽ നേരിട്ട മാനസികപ്രശ്നങ്ങളെക്കുറിച്ചും അത് ജീവിതത്തെ എങ്ങനെ മാറ്റി എന്ന് ദി ടൈംസിനോട് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാഹമോചനത്തിന് വളരെ മുമ്പ് തന്നെ തന്നെ എന്തോ പ്രശ്നമാണെന്ന് ഇമ്രാൻ തിരിച്ചറിഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി. "ഭയം, ശക്തമായ ഉത്കണ്ഠ എന്നിവയാണ് ലോകത്തോട് എനിക്ക് പ്രതികരിക്കാനുള്ള കാരണങ്ങൾ. പുറത്ത് ഞാൻ ശാന്തനായി കാണിച്ചിരുന്നുവെങ്കിലും ഉള്ളിൽ ഞാൻ പൂർണമായും തകർന്നിരിക്കുകയായിരുന്നു. ആ തിരിച്ചറിവ് മാറ്റം ആവശ്യമാണ് എന്ന് എന്നെ പ്രേരിപ്പിച്ചു," അദ്ദേഹം പറഞ്ഞു.
2016 മുതൽ 2018 വരെ ഇമ്രാൻ തന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മനസികാരോഗ്യത്തിനായുള്ള ആത്മപരിശോധനയിൽ, തന്റെ ദാമ്പത്യ ജീവിതം ആരോഗ്യകരമായി മുന്നോട്ട് പോവുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. "ഞങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ ബന്ധം തുടങ്ങിയവരാണ്. ഒരു പങ്കാളിത്തത്തിൽ ഏതാണ് ആരോഗ്യകരമെന്നും ഏത് അല്ലാതെന്നും തിരിച്ചറിയാനുള്ള അനുഭവം ആ സമയത്ത് ഞങ്ങൾക്കില്ലായിരുന്നു. ഞങ്ങൾ മാറ്റം വരുത്താൻ കഴിയാത്ത ഒരു ചക്രത്തിൽ കുടുങ്ങിയ പോലെ തോന്നി. ആ മാറ്റത്തിന് ഇരുവരും ശ്രമിക്കേണ്ടിയിരുന്നു, പക്ഷേ അത് സംഭവിക്കാതെ പോയപ്പോൾ ആ ബന്ധത്തിൽ നിന്ന് വിട്ടുനിന്നതുതന്നെ നല്ലതെന്ന് തിരിച്ചറിഞ്ഞു," അദ്ദേഹം പറഞ്ഞു.
യാഥാർത്ഥ്യം അത് മറിച്ച് ദാമ്പത്യത്തിന്റെ അവസാന വർഷങ്ങളാണ് ഏറ്റവും കഠിനമായത്. വേർപിരിയൽ വേദനാജനകമായിരുന്നുവെങ്കിലും, ആരോഗ്യകരമല്ലാത്ത അന്തരീക്ഷത്തിൽ തുടരുന്നതിനേക്കാൾ അത് നല്ലതായിരുന്നു എന്ന് ഇമ്രാൻ വിശ്വസിച്ചു.അദ്ദേഹം തന്റെ ഏറ്റവും ദുർബലമായ സമയങ്ങളിൽ മകൾ ഇമാറ നൽകിയ കരുത്ത് പറഞ്ഞു.
സിംഗിൾ ഫാദർ ആയി, മകളുടെ എല്ലാ കാര്യങ്ങളും നേരിട്ടാണ് ഇമ്രാൻ കൈകാര്യം ചെയ്യുന്നത്. തന്റെ ഏറ്റവും മോശം സമയങ്ങളിൽ മകൾ ഇമാറയാണ് തനിക്ക് കരുത്ത് നൽകിയതെന്ന് ഇമ്രാൻ പറയുന്നു. ഒരു 'സിംഗിൾ ഫാദർ' എന്ന നിലയിൽ മകളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം നേരിട്ടാണ് ചെയ്യുന്നത്. "മകൾക്കൊപ്പം ചിലവിടുന്ന സമയം എനിക്ക് വളരെ വിലപ്പെട്ടതാണ്. അവളെ ഉറക്കാൻ കിടത്തുന്നതോ സ്കൂളിൽ വിടുന്നതോ മറ്റൊരാൾ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. വ്യാഴം മുതൽ ഞായർ വരെ അവൾ എനിക്കൊപ്പമുണ്ടാകും. അവളുടെ ചോറ്റുപാത്രം തയ്യാറാക്കുന്നതും കഥകൾ വായിച്ചു കൊടുക്കുന്നതും സ്കൂളിൽ കൊണ്ടുവിടുന്നതുമെല്ലാം ഞാൻ തന്നെയാണ്. ഈ സമയം എനിക്ക് മറ്റൊന്നിനും വേണ്ടി വിട്ടുകൊടുക്കാൻ കഴിയില്ല," ഇമ്രാൻ വ്യക്തമാക്കി. 2011-ലാണ് ഇമ്രാനും അവന്തിക മാലിക്കും വിവാഹിതരായത്. എട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2019-ൽ ഇരുവരും വേർപിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
