കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. 348 വോട്ടുകൾ എണ്ണിയില്ലെന്ന് ആരോപിച്ചാണ് എൽ ഡി എഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടിനായിരുന്നു ഇടതുസ്വതന്ത്രൻ കെപിഎം മുസ്തഫയെ നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ എണ്ണാതെ മാറ്റിവെച്ച 348 വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്.
കോവിഡ് സാഹചര്യമായിരുന്നതിനാൽ നിശ്ചിത പ്രായം കഴിഞ്ഞവർക്ക് വീട്ടിൽത്തന്നെ വോട്ട് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ബാലറ്റ് പേപ്പറിൽ ചെയ്ത ഇത്തരം പല വോട്ടുകൾക്കൊപ്പവും അനുബന്ധരേഖകൾ ഉണ്ടായിരുന്നില്ല.
ഇത്തരത്തിലുള്ള 348 വോട്ടുകളാണ് അസാധുവായി കണക്കാക്കി എണ്ണാതെ മാറ്റിവെച്ചത്. ഈ വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹർജി നൽകിയത്.
അതേസമയം സത്യം വിജയിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. ജനാധിപത്യം വിജയിച്ചു. എംഎൽഎ എന്ന നിലയിൽ നജീബ് ഒരുപാട് ഗുണകരമായ കാര്യങ്ങൾ ചെയ്തതാണ്. അതിനൊക്കെ ഉള്ള അംഗീകാരം കൂടിയായി കോടതി വിധിയില്‍ കാണുന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്