സതീശന് നൊബേൽ കിട്ടാനായി നുണ പറയുന്നു എന്ന് എം.വി. ഗോവിന്ദൻ; ഏറ്റവും വലിയ നുണയൻ ഗോവിന്ദൻ എന്ന് തിരിച്ചടിച്ച് സതീശൻ

MARCH 22, 2026, 1:36 AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോര് കനക്കുന്നതിനിടെ ആരോപണ പ്രത്യാരോപണങ്ങളുമായി എം.വി. ഗോവിന്ദനും വി.ഡി. സതീശനും. നൊബേൽ സമ്മാനം കിട്ടാനായി നുണ പറയുന്ന ആളാണ് സതീശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

ഓരോ ദിവസവും രാവിലെ മുതൽ രാത്രി വരെ ഓരോ നുണ പറയുന്ന പ്രതിപക്ഷ നേതാവായി സതീശൻ മാറിക്കഴിഞ്ഞു. പാലക്കാട് സിപിഐഎം-ബിജെപി ഡീലും ഇത്തരത്തിലൊരു ആരോപണമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

രണ്ടാം തവണ അധികാരത്തിലെത്തിയത് പുതിയ ചരിത്രമായിരുന്നു. ഇനി മൂന്നാം ടേമിലേക്കുള്ള യാത്രയാണ്. അതിലേക്ക് കേരളത്തിലെ ഭരണസംവിധാനം നീങ്ങാൻ പോകുകയാണ്. ആ ജനവിധിയാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി ചെയ്യാൻ പോകുന്നത് എന്ന് ഇപ്പോഴേ സമ്മതിച്ച കാര്യമാണ് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

vachakam
vachakam
vachakam

പ്രതിപക്ഷം വിമർശനാത്മക രീതിയിൽ എന്തെങ്കിലും ചൂണ്ടിക്കാണിച്ചു എന്നല്ലാതെ, ഒരു വിമശനവും ഉന്നയിക്കാൻ സാധിക്കാതെ, എല്ലാ വികസന പ്രവർത്തനങ്ങൾക്കും എതിരാണ് എന്ന പ്രചാരവേലയാണ് അവർ നടത്തിയത്. അതായിരിക്കും യുഡിഎഫും ബിജെപിയും ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ തിരിച്ചടിയെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

നുണ പറയുന്നതിനുള്ള നൊബേൽ സമ്മാനം എം.വി. ഗോവിന്ദനുള്ളതാണ് എന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. കേരളത്തിലെ ഏറ്റവും വലിയ നുണയാൻമാരിൽ ഒരാൾ ഗോവിന്ദനാണ് എന്നും മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ എന്നും സതീശൻ ചോദിച്ചു. വീണ ജോർജിൻ്റെ കാര്യത്തിൽ കഴുത്ത് ഞെരിച്ചെന്ന് അല്ലെ പെരും നുണ പറഞ്ഞത് എന്നും സതീശൻ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam