ഭോപ്പാല്‍: മധ്യപ്രദേശില്‍ 100 കോടി ചെലവില്‍ ബി.ജെ.പിയുടെ ഓഫീസ് ഒരുങ്ങുന്നു. വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 10 നിലകളിലായി ഓഫീസ് പണിയുന്നത്.
1991ല്‍ സുന്ദര്‌ലാല്‍ പട്‌വ സര്‍ക്കാരിന്‍റെ കാലത്താണ് 2 കോടി രൂപ ചെലവഴിച്ച് ഓഫീസ് നിര്‍മിച്ചത്. തുടര്‍ന്ന് 32 വര്‍ഷത്തിനു ശേഷമാണ് പുതിയ ഓഫീസ് പണിയുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ഓഫീസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പി അധ്യക്ഷന്‍ ജെപി നദ്ദ ഞായറാഴ്ച പുതിയ കെട്ടിടത്തിന്‍റെ ഭൂമിപൂജയും ശിലാസ്ഥാപനവും നിര്‍വഹിക്കും.
1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഇതിലുണ്ടാകും.പഴയ ഓഫീസില്‍ നിന്നും ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളെ ബി.ജെ.പി നേരിട്ടു. മൂന്നു തവണ വിജയിച്ചു. 1993, 1998, 2018 തെരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്