ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ അറസ്റ്റിലായ പ്രതി സജി കുറ്റം സമ്മതിച്ചുവെന്ന് റിപ്പോർട്ട്. പ്രതിയെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന.
മേരിക്കുട്ടി മാത്യുവിനെയും മകൻ റെജിയെയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാനില്ലായിരുന്നു. നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം തിരക്കിയപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. ഇതാണ് നാട്ടുകാർക്ക് സംശയം തോന്നാൻ ഇടയായത്.
ഈ വിവരം മകളെ അറിയിക്കുകയായിരുന്നു. തുടർന്ന് മകൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്റെ സംശയം.
തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
