സിഎംആർഎൽ–എക്സാലോജിക് കേസ്: വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; മൊഴികളിൽ പൊരുത്തക്കേടെന്ന് സൂചന

JUNE 17, 2026, 10:37 PM

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നതായി സൂചന. സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

ഐടി സേവനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടാണ് നടത്തിയതെന്നും അതിനാൽ പ്രത്യേക രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നുമാണ് വീണ ടി. മൊഴി നൽകിയതെന്നാണ് വിവരം. നിലവിൽ എക്സാലോജിക് പ്രവർത്തിക്കുന്നില്ലെന്നും സ്ഥാപനത്തിന്റെ പഴയ കമ്പ്യൂട്ടർ സംവിധാനങ്ങളിലായിരുന്നു ചില വിവരങ്ങൾ സൂക്ഷിച്ചിരുന്നതെന്നും അവർ വിശദീകരിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ ഉപയോഗവുമായി ബന്ധപ്പെട്ട മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യൽ നടത്താൻ നീക്കം.

vachakam
vachakam
vachakam

കേസിൽ അന്വേഷണം നടത്തുന്ന മറ്റൊരു കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകൾ ഇഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ആ രേഖകൾ കൂടി ലഭിച്ചശേഷമാകും പുതിയ സമൻസ് അയക്കുകയെന്നാണ് വിവരം.

അതേസമയം, കേസിൽ അതീവ ജാഗ്രതയോടെയാണ് ഇഡി മുന്നോട്ടുപോകുന്നത്. വീണ ടി. ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫീസിൽ എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനാണ് വീണ ടി. വിധേയയായത്. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള കരാർ ഉൾപ്പെടെയുള്ള ചില രേഖകൾ അവർ അന്വേഷണ സംഘത്തിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കേസിലെ ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ഹർജികളാണ് പരിഗണനയിലുള്ളത്.

vachakam
vachakam
vachakam

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷകളിൽ ഉത്തരവ് പ്രഖ്യാപിക്കുക. കേസിലെ പ്രതികളെ കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam