സിഎംആർഎൽ–എക്‌സാലോജിക് കേസ് ‘ലാവ്‌ലിൻ മാതൃകയിലെ രാഷ്ട്രീയ വേട്ടയാടൽ’; വിമർശനവുമായി എം.വി. ഗോവിന്ദൻ

JUNE 16, 2026, 10:26 PM

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് കേസ്, എസ്.എൻ.സി ലാവ്‌ലിൻ കേസിന്റെ മറ്റൊരു പതിപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ മകൾ വീണാ വിജയൻ മുഖേന അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

‘വേട്ടയാടലിന്റെ രാഷ്ട്രീയം’ എന്ന തലക്കെട്ടിൽ ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിലവിൽ പിണറായി വിജയനെതിരെ ഒരു കോടതിയിലും കേസില്ലെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന പ്രചാരണമാണ് തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സിഎംആർഎൽ കമ്പനിയുടെ നികുതി സംബന്ധമായ പരിശോധനയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ ഇടക്കാല സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലാണ് വിഷയത്തിന്റെ തുടക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സോഫ്റ്റ്‌വെയർ സേവനത്തിനുള്ള പ്രതിഫലമായി ലഭിച്ച തുകയെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സേവനം ലഭിച്ചില്ലെന്ന പരാതി സിഎംആർഎൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും, എന്നിട്ടും വിഷയത്തെ കേസാക്കി മാറ്റുന്നതിനൊപ്പം വീണാ വിജയൻ മുഖ്യമന്ത്രിയുടെ മകളാണെന്ന കാര്യം പ്രത്യേകം പരാമർശിച്ചതിൽ സംശയമുണ്ടെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

അതേ റിപ്പോർട്ടിൽ തന്നെ ചില യുഡിഎഫ് നേതാക്കളുടെയും മറ്റ് സ്ഥാപനങ്ങളുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നും, എന്നാൽ അന്വേഷണ ഏജൻസികളുടെ ശ്രദ്ധ ആ ഭാഗത്തേക്ക് തിരിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിലൂടെ സിപിഐഎമ്മിനെയും പിണറായി വിജയനെയും ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് നടക്കുന്നതെന്ന സംശയം ശക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.

പാർട്ടിയെയും അതിന്റെ നേതൃത്വത്തെയും രാഷ്ട്രീയമായി തളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആരോപണങ്ങളും അന്വേഷണങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് എം.വി. ഗോവിന്ദന്റെ ആരോപണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam