ന്യൂഡെല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് യുഎസ് സുരക്ഷിതമാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിച്ച ഗാര്‍സെറ്റി, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി യുഎസ് ആഴത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ യുഎസിലായിരിക്കുമ്പോള്‍ തങ്ങളുടെ കുട്ടികളാണെന്നും മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
'യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്നു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ആയിരിക്കുമ്പോള്‍ ഞങ്ങളുടെ കുട്ടികളാണെന്ന് അവര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അംബാസഡര്‍ പറഞ്ഞു.
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടണം, ഒരു നെറ്റ്വര്‍ക്ക് ഉണ്ടായിരിക്കണം, വിശ്വസ്ത സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം, അപകടകരമായ സാഹചര്യം ഉണ്ടായാല്‍ അല്ലെങ്കില്‍ മാനസികാരോഗ്യ പ്രശ്നമുണ്ടെങ്കില്‍ എന്തുചെയ്യണമെന്ന് അറിയണമെന്നും ഗാര്‍സെറ്റി എടുത്തുപറഞ്ഞു.
രാജ്യത്ത് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍, കാമ്പസ് സെക്യൂരിറ്റികളും പ്രാദേശിക നിയമപാലകരും ഉണ്ടെന്ന് അറിയമമെന്നും 'ഇതെല്ലാം ഒരു പുതിയ രാജ്യമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിലപ്പോള്‍ അറിയില്ലെന്നും' അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ജനുവരി മുതല്‍ യുഎസില്‍ ഏകദേശം അര ഡസനോളം ഇന്ത്യന്‍, ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ മരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്