ഡല്‍ഹി: ഒളിമ്പിക് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി ഗുസ്തി ഫെഡറേഷൻ മുൻ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ രംഗത്ത്. ഒളിമ്ബിക്സില്‍ പങ്കെടുക്കാൻ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡല്‍ നഷ്ടമെന്നും ആണ് മുൻ എംപിയുടെ പ്രതികരണം.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നതിന് പിന്നാലെയാണ് വിമർശനം ഉണ്ടായത്. ഒരു താരത്തിന് ഒരേദിവസം രണ്ടു ഭാരോദ്വഹന വിഭാഗങ്ങളില്‍ ട്രയല്‍സ് നടത്താൻ കഴിയുമോയെന്നും ഭാരനിർണയത്തിന് ശേഷം അഞ്ച് മണിക്കൂർ ട്രയല്‍സ് നിർത്തിവെക്കാമോയെന്നും ചോദിച്ച ബ്രിജ് ഭൂഷണ്‍ വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിമ്ബിക്സില്‍ പങ്കെടുക്കാൻ പോയതെന്നും ദൈവം കൊടുത്ത ശിക്ഷയാണ് ഗുസ്തിയിലെ പരാജയമെന്നും പറഞ്ഞു. ട്രയല്‍സ് പൂർത്തിയാക്കാതെയാണ് ബജ്രംഗ് പുനിയ ഏഷ്യൻ ഗെയിംസില്‍ പങ്കെടുത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു.
അതേസമയം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ഹരിയാണയിലെ ആദ്യ 31 അംഗ സ്ഥാനാർഥിപ്പട്ടികയിലാണ് ഫോഗട്ടിന്റെ പേര് ഉള്‍പ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്