മീററ്റ്: സഹോദരിയേക്കുറിച്ച് മോശം സംസാരിക്കുകയും സ്വകാര്യ ചിത്രങ്ങൾ ഫോണിൽ സൂക്ഷിക്കുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹറിലെ തഹാർപൂരിലെ അഹാറിലാണ് സംഭവം ഉണ്ടായത്.
വ്യാഴാഴ്ചയാണ് പൊലീസ് 18കാരനെ അറസ്റ്റ് ചെയ്തത്. ഉറ്റ സുഹൃത്തായ 19കാരനെ ഒക്ടോബർ 9നാണ് 18കാരൻ ക്രൂരമായി കൊലപ്പെടുത്തിയത്. മർദ്ദിച്ച് അവശനാക്കിയ ശേഷം തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സുഹൃത്തുക്കൾ ഒന്നിച്ച് മദ്യപിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുന്നത്. 18കാരന്റെ സഹോദരിയുടെ ഒപ്പം ഒളിച്ചോടുമെന്നും സഹോദരിയുടെ സ്വകാര്യ ചിത്രങ്ങൾ ഫോണിലുണ്ടെന്നും 19കാരൻ പറഞ്ഞതാണ് അക്രമണത്തിന് കാരണമായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന 18കാരന്റെ ആവശ്യം സുഹൃത്ത് വക വച്ചില്ല. ഇതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റവും പിന്നീട് കൊലപാതകത്തിലേക്കും എത്തിയത് എന്നാണ് പോലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്