ഡല്‍ഹി: പിസ്സ പങ്കുവെച്ചതിനേച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. ഡല്‍ഹിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭർതൃസഹോദരഭാര്യയുടെ സഹോദരന്മാരാണ് യുവതിയെ വെടിവെച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
സാദ്മ എന്ന യുവതിക്കാണ് വെടിയേറ്റത്. യുവതി ഇപ്പോൾ ആശുപത്രിയിൽ ആണ്. വെടിയേറ്റ സാദ്മയുടെ ഭർതൃസഹോദരൻ സീഷൻ വീട്ടിലേക്ക് പിസ്സ വാങ്ങിയതില്‍ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സീഷൻ പിസ്സ വാങ്ങിയിരുന്നു. ഇളയ സഹോദരനായ ജാവേദിന്റെ ഭാര്യ സാദ്മയുള്‍പ്പെടെ എല്ലാവർക്കും നല്‍കുകയും ചെയ്തു. എന്നാല്‍ സീഷന്റെ ഭാര്യ സാദിയയ്ക്ക് ഇക്കാര്യത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. സാദ്മയോടുള്ള പിണക്കമായിരുന്നു ഇതിനുപിന്നിലെ കാരണം.
തുടർന്ന് വാക്കു തർക്കം രൂകഷമായി. ഇതോടെ സാദിയ തന്റെ നാല് സഹോദരന്മാരായ മുന്റാഹിർ, തഫ്സീർ, ഷഹ്സാദ്, ഗുല്‍റെജ് എന്നിവരെ വിളിച്ച് വിവരം അറിയിച്ചു. സഹോദരന്മാർ സാദിയയുടെ ഭർതൃകുടുംബവുമായി പ്രശ്നമുണ്ടാവുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെയാണ് മുന്റാഹിർ തോക്കെടുത്ത് സാദ്മയ്ക്ക് നേരെ വെടിയുതിർത്തത്. പിന്നാലെ സാദ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും സാദിയയുടെ സഹോദരന്മാരെ മുറിയിലിട്ട് പൂട്ടി പോലീസുകാരെ ഏല്‍പ്പിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്