ഡൽഹി: ക്രിപ്റ്റോ കറൻസി കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഓൺലൈൻ ആപ്പായ HPZ ടോക്കൺ ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.
ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നു.
ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ബിറ്റ്‌കൊയിനും ക്രിപ്‌റ്റോ കറന്‍സിയുടേയും പേരില്‍ നിരവധി നിക്ഷേപകരാണ് തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. ആപ്പിന്റെ പരിപാടിയില്‍ നടി പണം വാങ്ങി പങ്കെടുത്തിരുന്നതായാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനാണ് താരത്തെ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യാനായി താരത്തിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ജോലി തിരക്കിനെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്