ലക്നൗ: ഉത്തര്‍ പ്രദേശിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സാരി കില്ലറെ പൊലീസ് പിടികൂടി. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് കൊലപാതക പരമ്പരകള്‍ അറങ്ങേറിയത്. 14 മാസങ്ങള്‍ക്കിടെ ഒന്‍പത് മധ്യവയസ്‌കരായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളെല്ലാം ചെയ്തതായി കുല്‍ദീപ് കുമാര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ജൂലൈ രണ്ടിനാണ് പരമ്പരയില അവസാന കൊല നടന്നത്. അനിതയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ 45-65 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. 2023 ജൂണില്‍ മൂന്നും ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ ഓരോന്ന് വീതവും നവബംബറില്‍ രണ്ട് കൊലപാതകങ്ങളും ബറേലിയിലെ വിവിധയിടങ്ങളില്‍ നടന്നു. ഏഴ് മാസത്തിന് ശേഷമായിരുന്നു ഒടുവിലത്തേത്.
രേഖാചിത്രങ്ങളുടെയും സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് കുമാറിനെ പിടികൂടിയതെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) അനുരാഗ് ആര്യ പറഞ്ഞു. പ്രതി ഇരകളുടെ സാരി ഉപയോഗിച്ച് അവരെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തുന്നത്. ഇവര്‍ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നില്ല. വ്യാഴാഴ്ച, ഏകദേശം 35 വയസുള്ള കുല്‍ദീപിനെ ഷാഹി പൊലീസിലെ ഒരു സംഘം മതിയായുടെ തീരത്ത് നിന്നാണ് പിടികൂടുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ വലയിലായത്
കഴിഞ്ഞ വര്‍ഷം മുതല്‍ ഷാഹി-ഷീഷ്ഗഡ് മേഖലയില്‍ ഒമ്പത് സ്ത്രീകള്‍ കൊല്ലപ്പെട്ടതായും ഇരകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഒരേ വ്യക്തിയാണെന്ന് കൃത്യം നടത്തിയ രീതിയിലൂടെയാണ് വ്യക്തമായെന്നും പൊലീസ് പറഞ്ഞു. ഒരുവര്‍ഷമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്