നദികളുടെയും തടാകങ്ങളുടെയും സമീപം ഷാംപൂ, സോപ്പ് വില്‍പ്പന നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

MARCH 11, 2025, 4:13 AM

ബെംഗളൂരു:  കര്‍ണാടകയിലെ നദികള്‍, തടാകങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയുടെ 500 മീറ്ററിനുള്ളില്‍ സോപ്പുകളുടെയും ഷാംപൂവിന്റെയും വില്‍പ്പന ഉടനടി നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ ശുദ്ധജല സ്രോതസ്സുകളിലെ മലിനീകരണം തടയുന്നതിനാണ് നടപടി. ഭക്തര്‍ പരമ്പരാഗതമായി കുളിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും നടപടി ബാധകമാകും.

''ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള നദികളിലെത്തുന്ന ഭക്തര്‍ കുളിക്കുകയും ഷാംപൂ സാഷെകള്‍, കവറുകള്‍, ഉപയോഗിക്കാത്ത സോപ്പുകള്‍ എന്നിവ പരിസ്ഥിതി ദുര്‍ബലമായ പ്രദേശത്ത് നിക്ഷേപിക്കുകയും ചെയ്യുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ നദി, തടാകം, ജലാശയങ്ങള്‍ എന്നിവയില്‍ നിന്ന് 500 മീറ്ററിനുള്ളില്‍ സോപ്പുകള്‍, ഷാംപൂ, മറ്റ് മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന നിയന്ത്രിക്കാന്‍ ഇതിനാല്‍ നിര്‍ദ്ദേശിക്കുന്നു. അതുപോലെ, ഭക്തര്‍ വസ്ത്രങ്ങള്‍ വെള്ളത്തില്‍ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണം.'' സംസ്ഥാന വനം-പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

നിലവില്‍, കര്‍ണാടകയിലെ 17 നദീതീരങ്ങള്‍ മലിനമായി തരംതിരിച്ചിട്ടുണ്ട്. ഗാര്‍ഹിക മലിനജലമാണ് പ്രധാന പ്രശ്‌നം. ഗോകര്‍ണ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കുതിച്ചുചാട്ടം പ്രശ്‌നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam