ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഇസ്രയേല്‍ ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍

MARCH 19, 2025, 2:23 PM

ന്യൂഡെല്‍ഹി: ഗാസ മുനമ്പില്‍ നിന്ന് ബന്ദികളെ തിരിച്ചയച്ച് അധികാരം ഉപേക്ഷിച്ചുകൊണ്ട് ഹമാസ് നയതന്ത്ര മാര്‍ഗം തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇസ്രായേല്‍ പാലസ്തീന്‍ എന്‍ക്ലേവിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്രായേല്‍ ഗാസയില്‍ വന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 400-ലധികം പേര്‍ ഈ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ നിരസിച്ചതിന് ഇസ്രായേല്‍ ഹമാസിനെ കുറ്റപ്പെടുത്തി.

ബാക്കിയുള്ള ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിനായി ഇസ്രായേല്‍ ദീര്‍ഘകാലമായി കാത്തിരിക്കുകയായിരുന്നുവെന്ന് അസാര്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര പരിഹാരം നേടുന്നതിന് ഹമാസിന് മേല്‍ സൈനിക സമ്മര്‍ദ്ദം ഏല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നം അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

'ബന്ദികളെ കൈവശം വച്ചിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ തുടരാനാവില്ല, അവര്‍ അവരെ വിട്ടയക്കുന്നില്ല. ഞങ്ങളുടെ ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനും ഈ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാരം നേടുന്നതിനും സൈനിക സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍  തീരുമാനിച്ചു,' അദ്ദേഹം പറഞ്ഞു.

ഗാസയിലെ ജനങ്ങളെ സഹായിക്കാന്‍ കഴിയുന്ന കൂടുതല്‍ മിതവാദികളായ നേതൃത്വത്തിനും അന്താരാഷ്ട്ര പങ്കാളികള്‍ക്കും അധികാരം കൈമാറാന്‍ ഇസ്രായേല്‍ സഹായിക്കുമെന്ന് അസാര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam