ബംഗ്ലാദേശിന്റെ കൂറ്റൻ സ്‌കോറിന് മറുപടിയുമായി ശ്രീലങ്ക. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 386 റൺസ് എടുത്തു. നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ബംഗ്ലാദേശ് 495 റൺസിന് എല്ലാവരും പുറത്തായി. 187 റൺസെടുത്ത പാത്തും നിസങ്കയാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്.
256 പന്തിൽ നിന്ന് 23 ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ നിസങ്കയാണ് 187 റൺസെടുത്തത്. ദിനേഷ് ചാണ്ഡിമൽ (57), ലാഹിരു ഉദാര (29), എയ്ഞ്ചലോ മാത്യൂസ് (39) എന്നിവർ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നജ്മുൽ ഹൊസെയ്ൻ ഷാന്റോ (148), മുഷ്ഫിഖുർ റഹിം (163) എന്നിവരുടെ സെഞ്ച്വറിയുടെയും ലിട്ടൺ ദാസിന്റെ (90) അർധ സെഞ്ച്വറിയുടെയും സഹായത്തോടെയാണ് കൂറ്റൻ സ്‌കോറിലെത്തിയത്.
ലങ്കക്ക് വേണ്ടി അസിതാ ഫെർണാണ്ടോ നാല് വിക്കറ്റും മിലൻ രത്‌നായക, താരിന്ദു രത്‌നായകെ എന്നിവർ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.
നാലാം ദിവസം ഉച്ചഭക്ഷണ സമയത്ത് കളി നിർത്തുമ്പോൾ ശ്രീലങ്ക ആറ് വിക്കറ്റിന് 465 റൺസെടുത്തിട്ടുണ്ട്. ഇപ്പോഴും ബംഗ്ലാദേശിന്റെ സ്‌കോറിനൊപ്പമെത്താൻ 30 റൺസ് കൂടി വേണം. 83 റൺസെടുത്തിട്ട് കമിന്ദു മെൻഡിസും 38 റൺസെടുത്ത് മിലൻ രത്‌നായകയുമാണ് ക്രീസിലുള്ളത്. ക്യാപ്ടൻ ധനഞ്ജയ ഡിസിൽവ 19 റൺസും കുശാൽ മെൻഡിസ് 5 റൺസുമെടുത്ത് ഇന്ന് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്