ഇന്ത്യയുടെ അഭിമാനം - ജെമീമ റോഡ്രിഗസ്

OCTOBER 31, 2025, 10:37 PM

അമേരിക്കയിലും അടുത്ത കാലത്തായി ക്രിക്കറ്റ് കളിക്ക് പ്രചാരം കൂടിത്തുടങ്ങിയിരിക്കുന്നു. പഴയ കാലത്തെ ക്രിക്കറ്റ് ഇതിഹാസപുരുഷന്മാരായ പട്ടോഡിയും ഗവാസ്‌കറും മുതൽ ടെണ്ടുൽക്കറും കോഹ്ലിയും ഒക്കെ നമ്മുടെ അഭിമാന താരങ്ങളാണ്. അടുത്ത കാലത്ത് നടന്ന ഏഷ്യൻ ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യ പരാജയമെന്തെന്നു കണികാണിക്കാതെ തൂത്തുവാരി വിജയിച്ചു വന്നതിന്റെ ആഘോഷലഹരി കെട്ടടങ്ങിയില്ല, അതിനുമുമ്പേ ഇതാ ഒരു ജെമീമാ റോഡ്രിഗസ് എന്ന വനിത ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ, പ്രത്യേകിച്ചും നമ്മുടെ പുരുഷകേസരികളേക്കാൾ ശോഭയാർന്ന ഒരു വിജയം കാഴ്ചവെച്ചു ഇന്ത്യക്കാരെ അഭിമാന പുളകിതരാക്കിയിരിക്കുന്നു.

ജെമീമ റോഡ്രിഗസിന്റെ അപരാജിത സെഞ്ച്വറിയുടെ മികവിൽ, ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ ആതിഥേയരായ ആസ്‌ട്രേലിയൻ വനിതകൾ 338 എന്ന റെക്കോർഡ് സ്‌കോർ തകർത്തപ്പോൾ ഇൻഡ്യാ ലോകത്തിന്റെ നെറുകയിലായിരുന്നു, അഞ്ച് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റിന് അവർ വിജയിച്ചു.

ഇന്ത്യയുടെ അത്ഭുതകരമായ വിജയത്തിന്റെ കാതൽ മുംബൈയിൽ നിന്നുള്ള 'ബാറ്റ്‌സ് വുമൺ' ജെമീമാ റോഡ്രിഗസാണ്. 134 പന്തിൽ നിന്ന് 127 റൺസ് നേടി പുറത്താകാതെ നിന്നു കൊണ്ട് തന്റെ ആത്മവിശ്വാസം, കഴിവ്, തന്ത്രപരമായ കഴിവ് എന്നിവയ്ക്ക് പുറമെ സമ്പൂർണ്ണമായ ദൈവവിശ്വാസവും പ്രകടമാക്കി.

vachakam
vachakam
vachakam

നവി മുംബൈയിലെ ഈ മത്സരം ഒരു തൽക്ഷണ ക്ലാസിക് ആയി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാർ പുറത്തായതോടെ, ഈ വാരാന്ത്യത്തിൽ ട്രോഫിയിൽ ഒരു പുതിയ പേര് ഉണ്ടാകും. എനിക്ക് രോമാഞ്ചമുളവാക്കിയത് ഈ കളിക്കാരിയുടെ അപൂർവ്വമായ മറ്റൊരു വിഷയത്തിലാണ്.

വിജയം കൈവരിച്ചപ്പോൾ അവൾ പൊട്ടിക്കരഞ്ഞു, ആദ്യം യേശുവിന് നന്ദി പറഞ്ഞു. അവൾ ബൈബിളിലെ (1 ശമുവേൽ 12:16) ഉദ്ധരിച്ചുകൊണ്ട് ,'അവൾ മൈതാനത്ത് നിന്നുവെന്നും ദൈവം അവൾക്കുവേണ്ടി പോരാടിയെന്നും' പ്രഖ്യാപിച്ചു. ഇത് പ്രശംസനീയമായ അവളുടെ വിശ്വാസത്തിന്റെ സാക്ഷ്യമായി നിലകൊള്ളുമെന്നതിൽ സംശയമില്ല.

'ഇന്ത്യയുടെ ഹീറോയിൻ' ആയി റോഡ്രിഗസ് ലോകകപ്പ് ഫൈനലിലേക്ക് കടക്കുമ്പോൾ, ടൂർണമെന്റിന്റെ തുടക്കത്തിൽ രണ്ട് തവണ പൂജ്യത്തിന് ശേഷം അവർ പുറത്തായി എന്ന് വിശ്വസിക്കാൻ കൂടി പ്രയാസമാണ്. 127 റൺസ് നേടി പുറത്താകാതെ നിന്ന അവരുടെ തിരിച്ചുവരവ് ഇപ്പോൾ ചരിത്രസംഭവമായി.

vachakam
vachakam
vachakam

ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ പറഞ്ഞതും ശ്രദ്ധേയമാണ് 'എനിക്ക് വളരെ അഭിമാനമുണ്ട്, എനിക്ക് എന്നെത്തന്നെ പ്രകടിപ്പിക്കാൻ വാക്കുകളില്ല. വളരെ സന്തോഷമുണ്ട്, ഞങ്ങൾ വർഷങ്ങളായി പ്രവർത്തിക്കുന്നു. ഇതൊരു അത്ഭുതകരമായ അനുഭവമാണ്.

'ഞങ്ങൾ ഇത് ചെയ്തു. ഏതൊരു കളിക്കാരനും ഏത് മത്സരത്തിലും ഏത് സാഹചര്യത്തിലും വിജയിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഈ ടൂർണമെന്റിൽ ഞങ്ങൾ ചില തെറ്റുകൾ വരുത്തി, പക്ഷേ ഈ തെറ്റുകളിൽ നിന്ന് ഞങ്ങൾ പഠിച്ചു. ടീമിനൊപ്പം നിൽക്കണമെന്ന് ഞങ്ങൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു.'

ഞായറാഴ്ച ഇന്ത്യ വിജയിച്ചാൽ, അവരും അവരുടെ സഹതാരങ്ങളും രാജ്യത്തെ ക്രിക്കറ്റ് അമരന്മരോടൊപ്പം പങ്കു ചേരും, അതിനായി കാത്തിരിക്കാം!

vachakam
vachakam
vachakam

ഡോ. മാത്യു ജോയിസ്, വേഗാസ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam