ഷാർലറ്റിന്റെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നാല് മണിക്കൂറോളം നീണ്ടുനിന്ന നാടകീയ മത്സരത്തിൽ ക്രിസ്റ്റഫർ എൻകുങ്കു ചെൽസിക്കായി തിളങ്ങി. ചെൽസി ഇനി ക്വാർട്ടറിൽ പാൽമിറാസിനെ നേരിടും.
മഴ കാരണം ഏകദേശം രണ്ട് മണിക്കൂറോളം കളി നിർത്തിവെക്കുന്നതിന് മുമ്പ് റീസ് ജെയിംസിന്റെ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ചെൽസി ലീഡ് നേടിയിരുന്നു. കളി പുനരാരംഭിച്ചപ്പോൾ, മാളോ ഗുസ്റ്റോയുടെ കൈയ്യിൽ പന്ത് തട്ടിയതിന് വാർ പരിശോധനയിലൂടെ ബെൻഫിക്കയ്ക്ക് ലഭിച്ച പെനാൽറ്റി ഏഞ്ചൽ ഡി മരിയ ലക്ഷ്യത്തിലെത്തിച്ച് മത്സരം അധികസമയത്തേക്ക് നീട്ടി.
ജിയാൻലൂക്ക പ്രെസ്റ്റിയാനിക്ക് ചുവപ്പ് കാർഡ് ലഭിച്ച് 10 പേരായി ചുരുങ്ങിയിട്ടും ബെൻഫിക്ക പൊരുതി കളിച്ചു. എന്നാൽ ചെൽസി അവരുടെ സംഖ്യാപരമായ ആനുകൂല്യം മുതലെടുത്തു. മോയിസസ് കൈസെഡോയുടെ ഒരു ഷോട്ട് ബെൻഫിക്ക ഗോൾകീപ്പർ അനറ്റോലി ട്രൂബിന്റെ കൈയ്യിൽ നിന്ന് വഴുതിപ്പോയപ്പോൾ എൻകുങ്കു അത് വലയിലേക്ക് തട്ടിയിട്ടു.
വേഗത്തിലുള്ള ഒരു കൗണ്ടർ അറ്റാക്കിലൂടെ പെഡ്രോ നെറ്റോ മൂന്നാം ഗോൾ നേടി. ഏതാനും മിനിറ്റുകൾക്ക് ശേഷം കിയേരൺ ഡെവ്‌സ്ബറിഹാൾ ഒരു തകർപ്പൻ ഗോൾ കൂടി നേടി ചെൽസിയുടെ ക്വാർട്ടർ ഫൈനൽ സ്ഥാനം ഉറപ്പിച്ചു.
ചെൽസി ഇനി ക്വാർട്ടറിൽ പാൽമെറസിജെ ആകും നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്