കൊളംബിയൻ ഫുട്ബോളിലെ ഇതിഹാസതാരം ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് 35-കാരനായ റോഡ്രിഗസ് കൊളംബിയൻ ദേശീയ ടീമിന്റെ കുപ്പായം അഴിച്ചുവെക്കുന്നത്.
2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിലാണ് താരം അവസാനമായി രാജ്യത്തിനായി കളത്തിലിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലാണ് ഈ വിടവാങ്ങൽ തീരുമാനം അദ്ദേഹം ആരാധകരെ അറിയിച്ചത്.
2011 ഒക്ടോബറിൽ ബൊളീവിയയ്‌ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റോഡ്രിഗസ്, ഡേവിഡ് ഓസ്പിനയെ മറികടന്ന് കൊളംബിയയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (131) കളിച്ച താരമെന്ന റെക്കോർഡും സ്വന്തമാക്കി.
രാജ്യത്തിനായി 131 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 43 അസിസ്റ്റുകളുമാണ് താരം നേടിയത്. 2014-ലെ ബ്രസീൽ ലോകകപ്പിൽ 6 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതോടെയാണ് റോഡ്രിഗസ് ലോകശ്രദ്ധ നേടിയത്. ഉറുഗ്വെയ്‌ക്കെതിരെ അദ്ദേഹം നേടിയ അവിസ്മരണീയമായ വോളി ആ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് പുരസ്കാരവും നേടിയിരുന്നു.
2024-ലെ കോപ അമേരിക്കയിൽ കൊളംബിയയെ ഫൈനലിൽ എത്തിക്കുന്നതിൽ നായകനായ റോഡ്രിഗസ് നിർണ്ണായക പങ്ക് വഹിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയെങ്കിലും ക്ലബ് ഫുട്ബോളിൽ താരം തുടർന്നും സജീവമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
