ലിയാം റോസീനിയറിന് കീഴിൽ പ്രതിസന്ധികളിലൂടെ കടന്നുപോയ ചെൽസി, തങ്ങളുടെ അടുത്ത സ്ഥിര പരിശീലകനായി സ്പാനിഷ് താരം സാബി അലോൺസോയെ എത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ.
ഏഴ് മാസത്തെ സേവനത്തിന് ശേഷം ജനുവരിയിൽ റയൽ മാഡ്രിഡിൽ നിന്ന് പുറത്താക്കപ്പെട്ട 44കാരനായ അലോൺസോയ്ക്ക് ചെൽസിയുടെ പരിശീലക സ്ഥാനമേറ്റെടുക്കാൻ താൽപ്പര്യമുണ്ടെന്നാണ് സൂചന. അതേസമയം ബോൺമൗത്ത് പരിശീലകൻ അന്തോണി ഇറായോളയുടെ പേരും ചെൽസി പരിഗണിക്കുന്നുണ്ട്.
ബയേർ ലെവർകൂസനെ 2023-24 സീസണിൽ തോൽവിയറിയാതെ ബുണ്ടസ് ലിഗ കിരീടത്തിലേക്ക് നയിച്ചതോടെയാണ് അലോൺസോ ലോകത്തിലെ തന്നെ മികച്ച പരിശീലകരിൽ ഒരാളായി ശ്രദ്ധിക്കപ്പെട്ടത്. റയൽ മാഡ്രിഡിൽ തുടക്കത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും (ആദ്യ 11 മത്സരങ്ങളിൽ 10 ജയം) പെട്ടെന്നുണ്ടായ പുറത്താക്കൽ അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.
എങ്കിലും പന്തടക്കത്തിനും ആക്രമണ ഫുട്‌ബോളിനും മുൻഗണന നൽകുന്ന അലോൺസോയുടെ ശൈലി തങ്ങളുടെ യുവതാരങ്ങൾക്ക് കൂടുതൽ അനുയോജ്യമാകുമെന്നാണ് ചെൽസി മാനേജ്‌മെന്റ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
