നിക്ഷേപമിറക്കുക കുഷ്നര്‍ കുടുംബം, ലോകകപ്പ് നടത്തിപ്പിന് പുതിയ കമ്പനി രൂപീകരിക്കാൻ ഫിഫ

JULY 29, 2026, 4:37 AM

ലോകകപ്പ് ഫുട്ബോൾ ഉൾപ്പെടെയുള്ള വൻകിട ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ (ഫിഫ) നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ. ഫുട്ബോളിന്റെ ആത്മാവിനെ തന്നെ കച്ചവടം ചെയ്യാനാണ് ഫിഫ ശ്രമിക്കുന്നതെന്നും, കളിയുടെ ഭരണസ്ഥാപനങ്ങൾ ഒരിക്കലും കടക്കാൻ പാടില്ലാത്ത അതിർവരമ്പുകളാണ് അവർ ലംഘിച്ചിരിക്കുന്നതെന്നും യുവേഫ ആരോപിച്ചു.

'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' എന്ന പേരിൽ 20 ബില്യൺ ഡോളർ (ഏകദേശം 1.67 ലക്ഷം കോടി രൂപ) മൂല്യമുള്ള പുതിയ ഉപകമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ലോകകപ്പിന്റെ പ്രക്ഷേപണ അവകാശം, സ്‌പോൺസർഷിപ്പ്, ടിക്കറ്റിംഗ്, ലൈസൻസിംഗ് തുടങ്ങിയ എല്ലാ വാണിജ്യ കാര്യങ്ങളും ഈ കമ്പനിയാകും നിയന്ത്രിക്കുക. ഇതിന്റെ ഭാഗമായി സ്വകാര്യ നിക്ഷേപകർക്ക് ഓഹരികൾ വിൽക്കുന്നതിലൂടെ 4.2 ബില്യൺ ഡോളർ സമാഹരിക്കുകയാണ് ഫിഫ ലക്ഷ്യമിടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനായ ജാറെദ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നർ നയിക്കുന്ന നിക്ഷേപ ഗ്രൂപ്പാണ് ഇതിലെ പ്രധാന പങ്കാളികളാകാൻ തയ്യാറെടുക്കുന്നത്.

ഈ നീക്കത്തിനെതിരെ കടുത്ത ഭാഷയിലാണ് യുവേഫ പ്രസ്താവനയിറക്കിയത്. "ഫുട്ബോളിന്റെ ആത്മാവും ഭരണവും കച്ചവടത്തിനുള്ള സ്വത്തുക്കളല്ല. നമ്മളാരും ഫുട്ബോളിന്റെ ഉടമസ്ഥരല്ല, അത് വിൽക്കാൻ ഫിഫയ്ക്ക് യാതൊരു അവകാശവുമില്ല," എന്ന് യുവേഫ വ്യക്തമാക്കി. പദ്ധതിയുമായി ഫിഫ മുന്നോട്ടുപോയാൽ ലോകകപ്പ് ബഹിഷ്കരിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും യുവേഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, കായികരംഗത്തിന്റെ സമഗ്ര വികസനത്തിനാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ വാദം. മത്സരങ്ങളുടെ രീതി, കലണ്ടർ, ഫുട്ബോൾ നിയമങ്ങൾ, കായികപരമായ മറ്റ് തീരുമാനങ്ങൾ എന്നിവയിലെ സർവ്വാധികാരവും ഫിഫയിൽ തന്നെ ഭദ്രമായിരിക്കുമെന്നും അവർ വ്യക്തമാക്കി. എങ്കിലും, സ്വകാര്യ നിക്ഷേപകർ കടന്നുവരുന്നതോടെ ലോകകപ്പിന്റെ ഷെഡ്യൂളിലും മുൻഗണനകളിലും വാണിജ്യപരമായ സമ്മർദ്ദങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് താരങ്ങളും ആരാധകരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam