ലോകസിനിമാ ചരിത്രത്തിലെ ക്ലാസിക് എന്ന് വിളിക്കാവുന്ന ചിത്രങ്ങളിലൊന്നാണ് 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ചിത്രം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ വമ്പൻ ഹിറ്റായിരുന്നു. ടൈറ്റാനികിനെ സംബന്ധിച്ച പുതിയൊരു വിവരം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.
അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയായ 'ടൈറ്റാനിക്കി'ന്റെ അവസാന രംഗങ്ങളില്‍ റോസായി എത്തിയ കെയ്റ്റ് വിന്‍സ്ലെറ്റ് പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട 'വാതില്‍പ്പലക'യുടെ കഷ് ണം ലേലത്തില്‍ വിറ്റു പോയി.
വന്‍ തുകക്കാണ് ലേലത്തില്‍ വാതില്‍ വിറ്റുപോയത്. 7,18,750 ഡോളറാണ് വാതിലിന് ലഭിച്ചത്. ഇന്ത്യന്‍ രൂപയില്‍ നോക്കുകയാണെങ്കില്‍ ഏകദേശം ആറ് കോടിയോളമുണ്ടാകും. ടൈറ്റാനിക്കില്‍ റോസ് ധരിച്ച ഷിഫോണ്‍ വസ്ത്രത്തിന് ലേലത്തില്‍ നേടാന്‍ കഴിഞ്ഞത് 125,000 ഡോളറാണ്. ഏകദ്ദേശം ഒരു കോടി രൂപ. യു.എസ്. ലേലകമ്ബനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്.
ജാക്ക് എന്ന നായക കഥാപാത്രമായി ലിയോനാര്‍ഡോ ഡികാപ്രിയോയും റോസ് എന്ന കഥാപാത്രമായി കേറ്റ് വിന്‍സ്ലെറ്റുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ജാക്കിന്റെയും റോസിന്റെയും നഷ്ടപ്രണയമായിരുന്നു കാമറൂണ്‍ തന്റെ സിനിമയിലൂടെ പറഞ്ഞത്.
ടൈറ്റാനിക്കില്‍ ഏറെ ചര്‍ച്ചായായ ഒന്നായിരുന്നു അതില്‍ അവസാന ഭാഗത്ത് റോസ് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന വാതിലിന്റെ കഷ്ണം. കടലില്‍ മുങ്ങിത്താഴുന്ന റോസിനെ ജാക്ക് ആ വാതിലിന്റെ കഷ്ണത്തില്‍ കിടത്തുകയും അവള്‍ രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. റോസിന് ആ വാതിലില്‍ ജാക്കിനെ കൂടെ കയറ്റിയിരുന്നെങ്കില്‍ അവന്‍ രക്ഷപ്പെട്ടേനെയെന്ന് പലരും ഈയടുത്ത് പോലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്