ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുഗുമാരൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം എന്നാണ് ലഭിക്കുന്ന വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്‌ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിക്രമിന്റെ അപ്രതീക്ഷിത വിയോഗം തമിഴ് ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം ഒരു നിർമാതാവിന് തിരക്കഥ വിവരിച്ചുകൊടുത്ത ശേഷം മധുരയിൽ നിന്ന് മടങ്ങുംവഴിയാണ് വിക്രമിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഉടൻതന്നെ അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംവിധായകൻ ബാലു മഹേന്ദ്രയുടെ സഹായിയായാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. 2000ത്തിന്റെ തുടക്കത്തിൽ ഷോർട്ട് ഫിലിമുകൾ ചെയ്‌താണ് വിക്രമിന്റെ തുടക്കം. 'മധയാനൈ കൂട്ടം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'രാവണ കോട്ടം' ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്‌ത ചിത്രം. 'തെരും പോരും' എന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കവേ മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്