'വഴക്ക്' സിനിമ റിലീസ് ചെയ്യാതിരിക്കാൻ നടൻ ടൊവിനോ തോമസ് ശ്രമിക്കുന്നുവെന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ആരോപണത്തിൽ വിശദീകരണവുമായി നടനും സിനിമയുടെ നിർമാതാവുമായ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ടൊവിനോ വിവാദത്തിൽ തന്റെ ഭാഗം വിശദീകരിച്ചത്.
സനൽകുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനൽകുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാൽ ഇപ്പോഴത്തെ സനൽകുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു.
'വഴക്ക്' സിനിമ ചെയ്യുന്നതിന് മുമ്പ് പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് തനിക്ക് പ്രശ്‌നമൊന്നും തോന്നിയിരുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു. ചിത്രത്തിനായി താൻ 27 ലക്ഷം രൂപ നിർമാണ ചിലവ് നൽകി, പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നും ടൊവിനോ പറഞ്ഞു. ചിത്രത്തിന്റെ സഹനിർമാതാവ് ആയ പാരമൗണ്ട് ഫിലിംസിന് വേണ്ടി ഗിരീഷ് നായരും 27 ലക്ഷം മുടക്കിയെന്നും ടൊവിനോ പറഞ്ഞു.
പലപ്പോഴായി സനൽകുമാർ ഈ തുകയിൽ നിന്ന് പ്രതിഫലം പറ്റിയിട്ടുണ്ട്. ഐഎഫ്എഫ്‌കെയിൽ നിന്ന് ലഭിച്ച തുക എന്ത് ചെയ്തു എന്ന് ആരും സനൽകുമാറിനോട് ചോദിച്ചിട്ടില്ലെന്നും ടൊവിനോ പറഞ്ഞു.
സനൽകുമാറുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ടൊവിനോ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. പ്രതീക്ഷിച്ച പോലെ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രത്തിന് എൻട്രി ലഭിച്ചില്ല. ഒരു ഫിലിം ഫെസ്റ്റിവലിൽ നിന്ന് ചിത്രം റിജക്ട് ചെയ്തപ്പോൾ ഏതോ ഇന്റർനാഷണൽ കോക്കസ് തനിക്കെതിരെയും ചിത്രത്തിനെതിരെയും പ്രവർത്തിക്കുന്നുവെന്നായിരുന്നു സനൽകുമാർ പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.
പിന്നീട് ഐഎഫ്എഫ്കെയ്ക്ക് അവസരം കിട്ടിയപ്പോഴും ചിത്രം അവിടെ പ്രദർശിപ്പിച്ചേക്കില്ലെന്നും അവിടെയും ചിത്രംം തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു സനൽ കുമാർ പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.
ഒടിടി റിലീസിന് ശ്രമിച്ചെങ്കിലും ഒടിടി പോളിസി അംഗീകരിക്കാൻ സനൽ കുമാർ തയ്യാറായിരുന്നില്ല. പല പ്ലാറ്റ്‌ഫോമുകളെയും വെറുപ്പിച്ചു. പിന്നീട് ഒടിടി റിലീസ് ചെയ്യാമെന്ന് വീണ്ടും സനൽകുമാർ പറഞ്ഞപ്പോൾ തന്റെ മാനേജറിനോട് നോക്കാൻ പറയാം എന്ന് പറഞ്ഞു. എന്നാൽ മനേജർ വേണ്ടെന്നും അവനും തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു സനൽകുമാർ പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു. സനൽകുമാർ ഉന്നയിക്കുന്ന ആരോപണങ്ങളുമായി പാരമൗണ്ടിന് ഒരു ഉത്തരവാദിത്വവുമില്ലെന്ന് നിർമാതാവ് ഗിരിഷും വീഡിയോയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്