ന്യൂഡെല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ ഫൈസാബാദ് എംപി അവധേഷ് പ്രസാദിനെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഫൈസാബാദില്‍ നിന്ന് വിജയിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട അവധേഷ് പ്രസാദിനെ നിര്‍ദ്ദേശിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് അവഷേധ് ലോക്‌സഭയിലെത്തിയത്.
പതിനേഴാം ലോക്സഭയുടെ കാലത്ത് ഒഴിഞ്ഞുകിടന്ന ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പ് എന്‍ഡിഎ സര്‍ക്കാര്‍ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരം നടന്നിരുന്നു. കൊടിക്കുന്നില്‍ സുരേഷിനെ സഥാനാര്‍ത്ഥിയായി അവതരിപ്പിച്ചെങ്കിലും ബിജെപിയുടെ ഓം ബിര്‍ള സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
50,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ലല്ലു സിങ്ങിനെതിരെ അവധേഷ് തോല്‍പ്പിച്ചത് ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിരുന്നു. രാമക്ഷേത്രം തുറന്നിട്ടും അയോധ്യ ബിജെപിയെ കൈവിടുകയായിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സ്പീക്കര്‍ക്കുള്ള അതേ നിയമനിര്‍മ്മാണ അധികാരമുണ്ട്. മരണം, അസുഖം അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ സ്പീക്കര്‍ ഹാജരാകാതിരിക്കുമ്പോള്‍, ഡെപ്യൂട്ടി സ്പീക്കറും ഭരണപരമായ അധികാരങ്ങള്‍ ഏറ്റെടുക്കുന്നു. ഭരണകക്ഷിയില്‍ നിന്നല്ലാതെ മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുകയാണ് പാര്‍ലമെന്റ് ഇതുവരെ ചെയ്തിരുന്നത്. ഈ പാരമ്പര്യം ബിജെപി തെറ്റിക്കുമോയെന്നാണ് ഇനി കാണേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്