റാഞ്ചി: ബിജെപിക്കെതിരെ കലപ്പ കലാപം പ്രഖ്യാപിച്ച് ജയില്‍ മോചിതനായ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ബിജെപി ഫ്യൂഡല്‍ ശക്തിയാണെന്നും ബ്രിട്ടീഷുകാര്‍ക്കെതിരായ സന്താള്‍ ആദിവാസി പ്രക്ഷോഭം പോലെ രാജ്യത്തുടനീളം ബിജെപിക്കെതിരെ ഹല്‍ കലാപം നടത്തണമെന്നും ഹേമന്ദ് ആഹ്വാനം ചെയ്തു. 1855 ലെ ഹല്‍ കലാപത്തിന്റെ അനുസ്മരണ ദിവസത്തില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കഴിഞ്ഞ ദിവസം ജയില്‍ മോചിതനായ നേതാവ്.
'ഇത് ഞങ്ങള്‍ക്കെല്ലാം പ്രചോദനത്തിന്റെ ദിവസമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ സന്താള്‍ പ്രക്ഷോഭം പോലെ, ജാര്‍ഖണ്ഡില്‍ നിന്ന് മാത്രമല്ല, രാജ്യത്തുടനീളമുള്ള 'ഫ്യൂഡല്‍ ശക്തികളെ' തുരത്താന്‍ ഞങ്ങള്‍ 'ഹല്‍ കലാപം' പ്രഖ്യാപിക്കുന്നു,'' ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ലക്ഷ്യമിട്ട് സോറന്‍ പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിലെ ഖനന റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി വെള്ളിയാഴ്ചയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജനുവരി 31 ന് അന്നത്തെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന സോറനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് തൊട്ടുമുമ്പ് അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് ജെഎംഎം നേതാവ് ചമ്പായി സോറന്‍ മുഖ്യമന്ത്രിയായി.
തന്നെ വീണ്ടും ജയിലിലാക്കാന്‍ ബിജെപി ഗൂഢാലോചന തുടങ്ങിയെന്നും സോറന്‍ ആരോപിച്ചു. ''ഞാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ, എന്നാല്‍ ബിജെപി ഉന്നത നേതാക്കള്‍ അടിക്കടി സംസ്ഥാനത്ത് വരികയും എനിക്കെതിരെ വീണ്ടും ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഞങ്ങള്‍ വിപ്ലവകാരികളുടെ നാട്ടുകാരാണ്, ജയിലിനെയും ലാത്തിയെയും വധശിക്ഷയെയും ഭയപ്പെടുന്നില്ല, '' ഹേമന്ദ് സോറന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്